കുന്നത്തൂര്‍: ശാസ്താംകോട്ട തടാകതീരത്തിനോടു ചേര്‍ന്നുള്ള കെട്ടിട നിര്‍മ്മാണം പഞ്ചായത്തധികൃതര്‍ ഇടപെട്ട് നിര്‍ത്തി വയ്പ്പിച്ചു. മുതുപിലാക്കാട് പുന്നമൂട് ബണ്ട് ഭാഗത്തിനോട് ചേര്‍ന്നാണ് നിര്‍മ്മാണം നടന്ന് വന്നിരുന്നത്.
പഞ്ചായത്തിന്റെ അനുമതി വാങ്ങാതെയാണ് കെട്ടിടം പണി പുനരാരംഭിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വലിയ വിവാദം സൃഷ്ടിച്ചതാണ് നിര്‍ദിഷ്ട കെട്ടിടം.
അനധികൃതമായി റിസോര്‍ട്ട് നിര്‍മ്മിയ്ക്കുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് അന്ന് നിര്‍മ്മാണം തടഞ്ഞത്. തണ്ണീര്‍തട സംരക്ഷണത്തിന്റെ ഭാഗമായി തടാകത്തിന്റെ അന്‍പത് മീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുമുണ്ട്. അടൂര്‍ മണക്കാല സ്വദേശിയാണ് കെട്ടിടം നിര്‍മ്മിയ്ക്കുന്നത്.
അതേ സമയം മൂന്ന് വര്‍ഷം മുന്‍പ് കെട്ടിട നിര്‍മ്മാണത്തിനായി പെര്‍മിറ്റ് ലഭിച്ചു എന്നാണ് ഇവരുടെ വാദം. ഇവര്‍ക്ക് അനുകൂലമായി കോടതി വിധി ലഭിച്ചതായും അവകാശവാദം ഉന്നയിക്കുന്നു. ഇന്നലെ ഉച്ചയോടെ വിവാദ സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് അധികൃതര്‍ കോടതി ഉത്തരവുകളും മറ്റ് രേഖകളും ഇന്ന് പഞ്ചായത്തില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതു വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: