പുനലൂര്‍: പുനലൂര്‍, പത്തനാപുരം താലൂക്കു നിവാസികളുടെ കാത്തിരിപ്പിനു വിരാമം 68 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന ആശുപത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനം 29ന് വൈകിട്ട് നാലിന് മന്ത്രി കെ.കെ.ഷൈലജയും മന്ത്രി തോമസ് ഐസക്കും നിര്‍വഹിക്കും. മന്ത്രി കെ.രാജു അദ്ധ്യക്ഷത വഹിക്കും. എന്‍.കെ.പ്രേമചന്ദ്രന് എംപി, നഗരസഭാ ചെയര്മാന് എം.എ. രാജഗോപാല്‍ തുടങ്ങിയവര്‍ സംസാരിക്കും.
കിഫ്ബി പദ്ധതിയിലൂടെ സംസ്ഥാനത്തെ ആദ്യത്തെ കെട്ടിട സമുച്ചയമാണിത്. രണ്ടു വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിക്കേണ്ട കെട്ടിടത്തില്‍ 10 നിലകളാണ് ലക്ഷ്യമിടുന്നത്. ആറ് ലിഫ്റ്റുകള്‍, 34 ബെഡ് ഡയാലിസിസ്, 95 ഐസിയു ബെഡുകള്‍, 300 കിടക്കകള്‍, ചില്‍ഡ്രന്‍സ് പ്ലേയിങ് ഏരിയ, ഡൈനിങ് ഹാള്‍, മൂന്ന് സ്റ്റെയര്‍ കേസ്, ഏഴ് ഓപ്പറേഷന് തിയേറ്റര്‍, ആധുനിക സംവിധാനമുള്ള ലാബുകള്‍, റേഡിയോളജി വിഭാഗം എന്നിവയുമുണ്ടാകും. പൊതുമേഖലാ സ്ഥാപനമായ ഇന്‍കെലിനാണ് നിര്‍മാണച്ചുമതല.
ഇതിനൊപ്പം അഞ്ച് കോടി രൂപ ചെലവിട്ട് നിര്‍മിച്ച എംസിഎച്ച് ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനവും നടക്കും. ഇത് നാല് നിലകള്‍ ഉണ്ടാകും. ബ്ലഡ് കമ്പോണന്റ് സെപ്പറേഷന്‍ ഉദ്ഘാടനം, കീമോതെറാപ്പി യൂണിറ്റ്, സ്ത്രീ സൗഹൃദ ആശുപത്രി സംവിധാനം, ഡയാലിസിസ് യൂണിറ്റ്, ആധുനിക ലബോറട്ടറി സംവിധാനം എന്നിവയുടെയും ഉദ്ഘാടനങ്ങള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: