ശ്രീനഗര്‍: പാക്കിസ്ഥാന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ തിരിച്ചടിച്ച് ഇന്ത്യ. ‘ഓപ്പറേഷന് അര്ജുന്’ എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ നീക്കമാണ് പാക്കിസ്ഥാന് തിരിച്ചടിയായത്.
ഇന്ത്യയ്ക്കെതിരെ നീക്കങ്ങള്‍ നടത്തുന്നതിന് വിമുക്തരായ പാക്ക് സൈനികര്‍, പാക്ക് റേഞ്ചര്‍മാര്‍, ഐഎസ്ഐ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം അതിര്‍ത്തിക്ക് സമീപമായി പാക്കിസ്ഥാന് ഭൂമി നല്‍കിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഓപ്പറേഷന് അര്‍ജുനെന്ന പേരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ ഇവര്‍ക്ക് പിന്‍വാങ്ങേണ്ടി വരികയായിരുന്നു. പാക്ക് ഉദ്യോഗസ്ഥരുടെ വീടുകളും കൃഷിയിടങ്ങളും ലക്ഷ്യം വച്ചായിരുന്നു ഇന്ത്യ തിരിച്ചടിച്ചത്.
പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനായി ബിഎസ്എഫ് ചെറുതും ഇടതരവും പ്രാദേശികവുമായ ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പാക്കിസ്ഥാന് വലിയ വിപത്തുണ്ടാക്കാന്‍ കഴിയുന്നതാണ് ‘ഓപ്പറേഷന് അര്‍ജുനെ’ന്നും ഇതിനോടകം ഈ നീക്കത്തില്‍ ഏഴ് പാക്കിസ്ഥാന് റേഞ്ചറുകളും 11 സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക്കിസ്ഥാന് റേഞ്ചറുകള്‍ ഇന്ത്യന്‍ മണ്ണില്‍ നിറയൊഴിച്ചതിന് പിന്നാലെയാണ് ബിഎസ്എഫ് ജവാന്മാര് ‘ഓപ്പറേഷന് അര്ജുന്’ നടപടികള്‍ ആരംഭിച്ചത്. പിന്നീട് ഈ ഓപ്പറേഷനില്‍ മാറ്റങ്ങള്‍ വരുത്തിയാണ് പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ പ്രയോഗിച്ചത്. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ സൈന്യം പ്രയോഗിച്ച ‘ഓപ്പറേഷന് റുസ്ത്ത’ത്തിന് സമാനമാണ് ‘ഓപ്പറേഷന് അര്‍ജുനും’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: