തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പിടിച്ചുപറി നടത്തുന്ന മാലജ്യോതിയെ അറസ്റ്റുചെയ്തു. തമിഴ്നാട് കോയമ്പത്തൂര്‍ ജില്ലയില്‍ ഗാന്ധിപുരം, പാളവാക്കം കൃഷ്ണന്‍കോവില്‍ തെരുവില്‍ വീരമ്മ മാലജ്യോതി എന്നുവിളിക്കുന്ന ജ്യോതി (45) നെയാണ് തമ്പാനൂര്‍ പോലീസ് പിടികൂടിയത്.
ക്ഷേത്രങ്ങളില്‍ ഉത്സവ സീസണ് ആകുമ്പോള്‍ തമിഴ്നാട്ടില്‍ നിന്നും ഒരു സംഘം മോഷ്ടാക്കള്‍ കേരളത്തില്‍ എത്തുകയും പിടിച്ചുപറി, മോഷണം എന്നിവ നടത്തിയതിനുശേഷം രക്ഷപ്പെടുകയുമാണ് പതിവ്. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ചെന്തിട്ട അമ്പലത്തില്‍ ദര്‍ശനത്തിന് എത്തിയ തൊളിക്കോട്, പുനലൂരിലുള്ള രമാദേവിയുടെ ആറുപവന്‍ മാല ദര്‍ശനം നടത്തുന്നതിനിടെ പിടിച്ചുപറിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ക്ഷേത്ര ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പോലീസുകാര്‍ പിടികൂടി. മെഡിക്കല്‍ കോളേജ്, പേട്ട, ആറ്റിങ്ങല്‍ എന്നീ പോലീസ് സ്റ്റേഷനുകളിലും കൂടാതെ മറ്റ് ജില്ലകളിലും കേരളത്തിന് പുറത്ത് 50 ഓളം മോഷണം, പിടിച്ചുപറി കേസുകള്‍ നിലവിലുണ്ട്.
തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒ സമ്പത്ത്.കെ.എല്‍, എഎസ്ഐ സജീഷ്, വനിത പോലീസ് ആയ നിര്‍മ്മലകുമാരി എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: