ഐക്യരാഷ്ട്രസഭ: വ്യാജഫോട്ടോ കാണിച്ച് നുണ പ്രചരിപ്പിക്കുന്നതിനെതിരെ എന്തു നടപടി എടുക്കാന്‍ കഴിയുമെന്ന് ആലോചിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ പ്രസിഡന്റ് മിറോസ്ളാവ് ലാജ്കാക്ക്.
കശ്മീരില്‍ നടക്കുന്ന അക്രമങ്ങളെന്ന പേരില്‍ ഗാസയിലെ അക്രമങ്ങളില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ ചിത്രം പാക്ക് പ്രതിനിധി മലീഹാ ലോധി സഭയില്‍ പ്രദര്‍ശിച്ചിരുന്നു. ഇത് വലിയ വിവാദത്തിനും പാക്കിസ്ഥാന് നാണം കെടാനും ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ലാജ് കാക്കിന്റെ പ്രതികരണം.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. അതിന് എന്തു ചെയ്യണമെന്ന് ചിന്തിക്കും. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തില്‍ തനിക്ക് പറയാനൊന്നുമില്ല. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതിനിധിയാണ് വിശദീകരണം നല്‍കേണ്ടത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: