ന്യൂദല്‍ഹി: നെല്ലിയാമ്പതി മീനംപാറ എസ്റ്റേറ്റ് അളന്ന് തിരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. എസ്റ്റേറ്റ് വനഭൂമിയാണെങ്കില്‍ നിര്‍ബന്ധമായും സംരക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു. സര്‍ക്കാരിനും എസ്റ്റേറ്റ് ഉടമകള്‍ക്കും സര്‍ക്കാര്‍ നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.
നെല്ലിയാമ്പതി പ്ലാന്റേഷനു കീഴിലുള്ള 200 ഏക്കര്‍ ഭൂമി അളന്നു തിരിച്ച് നല്‍കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രസ്തുത ഭൂമി വനഭൂമിയാണെന്നാണ് സര്‍ക്കാര്‍ വാദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: