തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന അക്ഷരസാഗരം തീരദേശ സാക്ഷരതാപരിപാടിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നടപ്പിലാക്കിയ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ മികച്ച വിജയം നേടിയ സാഹചര്യത്തിലാണിത്.
കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഈ മൂന്നു ജില്ലകളിലായി സാക്ഷരതാനിലവാരം തീരെ കുറഞ്ഞ 39 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 234 വാര്‍ഡുകളില്‍ സാക്ഷരത, നാലാംതരം തുല്യതാ പരിപാടികള്‍ നടപ്പിലാക്കും.
നാലാംതരം, ഏഴാംതരം, പത്താംതരം തുല്യതാ പരിപാടികള്‍ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തീരദേശ മേഖലയിലെ നിരക്ഷരര്‍, നവസാക്ഷരര്, സ്കൂളില്‍നിന്ന് കൊഴിഞ്ഞുപോയവര്, ശാരീരിക-മാനസിക വെല്ലുവിളിയുള്ളവര്‍, നാലാതരം വിജയിക്കാത്ത മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഒന്നാംഘട്ടത്തില്‍ മൊത്തം 1605 പേര് നാലാംതരം തുല്യതാ പരീക്ഷയെഴുതി. പട്ടികജാതി വിഭാഗത്തില്‍നിന്ന് 59 പേരും പട്ടികവര്‍ഗത്തില്‍ നിന്ന് ഒരാളും പരീക്ഷയെഴുതിയവരില്‍ ഉള്‍പ്പെടുന്നു. സാക്ഷരതാ നിരക്ക് കുറഞ്ഞ 13 തീരദേശ പഞ്ചായത്തുകളിലെ 65 വാര്‍ഡുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: