2017 സെപ്തംബര്‍ 26 ലെ ‘ജന്മഭൂമി’യിലെ ഒന്നാം പേജില്‍ കൊടുത്ത ‘കാര്‍ത്തിയുടെ സ്വത്ത് കണ്ടുകെട്ടി’ എന്ന വാര്‍ത്തയാണ് ഈ കുറിപ്പിനാധാരം. കാര്‍ത്തിയുടെ അച്ഛന് പി. ചിദംബരം കേന്ദ്രധനകാര്യമന്ത്രിയായിരുന്നപ്പോള് ‘മാക്സിസ്’ കമ്പനിയുടെ ഉപസ്ഥാപനമായ മൗറീഷ്യസിലുള്ള ‘ഗ്ലോബല്‍ കമ്യൂണിക്കേഷന്‍സ് സര്‍വീസസ് ഹോള്‍ഡിങ്സ്’ എന്ന കമ്പനിക്ക്, ‘എയര്സെല്ലി’ല്‍ 5,127 കോടി രൂപ നിക്ഷേപിക്കാന്‍ വഴിവിട്ട് അനുമതി നല്‍കിയെന്നും അതിന് അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത് അനുമതി വാങ്ങിക്കൊടുത്തതിനുള്ള പ്രതിഫലമായി ഒന്നരക്കോടി രൂപ മേല്‍പ്പറഞ്ഞ കമ്പനി കാര്‍ത്തിക്ക് നല്കി എന്നുമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
ഇത് മഞ്ഞുമലയുടെ അഗ്രഭാഗദൃശ്യം മാത്രമേ ആവുന്നുള്ളൂ. 600 കോടി രൂപയ്ക്കുള്ള വിദേശ നിക്ഷേപങ്ങള്‍ക്ക് അനുമതി നല്കാന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യസമിതിക്കേ അധികാരമുള്ളൂ എന്നിരിക്കെ, അതിനെ മറികിടന്ന് പ്രധാനമന്ത്രിയേക്കാളും ‘ഇമ്മിണി വലിയ ഒന്നാ’യി വലുതാവാന്‍ ചിദംബരത്തിന് ആരാണ് കരളുറപ്പ് നല്‍കിയത് എന്ന വസ്തുതയിലേക്കും അന്വേഷണം നീളേണ്ടതുണ്ട്.
കേന്ദ്ര ധനകാര്യമന്ത്രി അറുനൂറു കോടി രൂപയ്ക്ക് മുകളിലുള്ള വിദേശനിക്ഷേപത്തിന് അനുമതി നല്കാനൊരുങ്ങുമ്പോള് അത് ധനകാര്യമന്ത്രാലയത്തിന്റെ അധികാരപരിധിക്കപ്പുറത്താണെന്ന് മന്ത്രിയെ ധരിപ്പിക്കാനുള്ള കടമ സെക്രട്ടറിമാരായ ഐഎഎസ് ഉദ്യോഗസ്ഥന്മാര്‍ക്കുണ്ട്. അതിന് അവര്‍ വീഴ്ചവരുത്തിയിട്ടുണ്ടെങ്കില്‍, അവരും അഴിമതിയുടെ ഗുണഭോക്താക്കളായതുകൊണ്ട് ചെയ്തുകൊടുത്ത വിട്ടുവീഴ്ചയാകാനാണ് സാധ്യത.
സേതു എം. നായര്‍ കരിപ്പോള്,
നം.6, ഭുവനേശ്വരി നഗര്‍, ചെന്നൈ
പ്രതികരിക്കാൻ ഇവിടെ എഴുതുക: