ചെന്നൈ: പരീശിലനത്തിനായി തമിഴ്നാട്ടിലെത്തിയ ശ്രീലങ്കന്‍ ഫുട്ബോള്‍ താരങ്ങളെ തിരിച്ചയയ്ക്കാന്‍ മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടു. തമിഴ് ജനതയുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നതു കേന്ദ്ര സര്‍ക്കാര്‍ പതിവാക്കിയെന്നും ഇത്തരം പ്രവൃത്തികള്‍ അനുവദിക്കാനാവില്ലെന്നും ജയളിത വ്യക്തമാക്കി.
ശ്രീലങ്കന്‍ ഫുട്ട് ബോള്‍ ടീമിനെ നെഹ്രു സ്റ്റേഡിയത്തില്‍ കളിക്കാന്‍ അനുവദിച്ച ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി ജയലളിത സസ്പെന്‍ഡു ചെയ്തു. തമിഴ്നാട് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ മത്സരത്തിന് അനുമതി നല്‍കിയതിനാലാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥ തല അന്വേഷണം നടത്താനും ജയലളിത ഉത്തരവിട്ടിട്ടുണ്ട്.
തമിഴ്നാട് കസ്റ്റംസുമായി കഴിഞ്ഞ 31 ന് സ്റ്റേഡിയത്തില്‍ സൗഹൃദ മത്സരം നടത്താന്‍ കൊളബോ റെയല്‍ കോളേജ് ടീമിന് ഉദ്യോഗസ്ഥര്‍ വാക്കാല്‍ അനുമതി നല്‍കിയിരുന്നു. തമിഴ്നാട്ടില്‍ ശ്രീലങ്കന്‍ പൗരന്മാര് ഉള്‍പ്പെടുന്ന ചടങ്ങുകള്‍ നടത്തരുതെന്നും ഉറപ്പുവരുത്താന്‍ ചീഫ് സെക്രട്ടറി ദേബേന്ദ്രനാഥ് സാരംഗിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രിലങ്കയില്‍ തമിഴ് വംശജര്‍ പ്രശ്നങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് ജയലളിത ഇത്തരത്തിലുള്ള നടപടി എടുത്തത്.
ശ്രീലങ്കന്‍ സൈന്യത്തിന് തമിഴ്നാട്ടിലും ഇന്ത്യയിലെരിടത്തും പരീശീലനം നല്‍കരുതെന്ന് ജയലളിത കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: