കൊച്ചി: ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണനായ സുധി കുമാറിനെ ശാന്തിക്കാരനായി പുനര്‍നിയമിച്ച ദേവസ്വം നടപടി സ്വാഗതാര്‍ഹമാണെന്ന് ഹിന്ദു ഐക്യവേദി അഭിപ്രായപ്പെട്ടു. അബ്രാഹമണനായതിന്റെ പേരില്‍ ഒരു വിഭാഗം ആളുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം സുധികുമാറിന് പൂജ നടത്താന്‍ കഴിയാതെ വന്നത് നവോത്ഥാന കേരളത്തിന് നാണക്കേടുണ്ടാക്കി.
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നിരവധി ഹിന്ദു സംഘടനകള്‍ സുധിയുടെ പുനര്‍ നിയമനത്തിന് വേണ്ടി ദേവസ്വം ബോര്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു. വിവിധ ഹിന്ദു നേതാക്കളുടെ യോഗം ചേര്‍ന്ന് എടുത്ത ഏകകണ്ഠമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം മന്ത്രിക്കും ബോര്‍ഡ് പ്രസിഡന്റിനും സുധിയുടെ നിയമനത്തിനനുകൂലമായി കത്ത് നല്‍കിയിരുന്നു.
സംഘപരിവാര്‍ സംഘടനകള്‍ക്ക് സ്വാധീനമുള്ള കരകള്‍ യോഗം ചേര്‍ന്ന് സുധിയെ ശാന്തിക്കാരനായി നിയമിക്കണമെന്ന് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയം ഉയര്‍ത്തിപ്പിടിച്ച് ഹിന്ദുക്കളെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാനുള്ള ചില സ്ഥാപിത താല്പര്യക്കാരുടെ ഗൂഢശ്രമങ്ങളെ ഹിന്ദു സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: