കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കൂടുതല്‍ മുസ്ലിം വോട്ട് ലക്ഷ്യം വെച്ചാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് കോടതിക്കെതിരെ തിരിഞ്ഞതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല പറഞ്ഞു.
കോഴിക്കോട്ട് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അവര്‍. അഖിലയെ ഹാദിയയാക്കാന്‍ വേണ്ടി വാദിക്കുന്നത് മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യംവെച്ചാണ്. വികസനവും പുരോഗതിയും മാറ്റി വെച്ച് മുസ്ലിം സമൂഹത്തെ ഇത്തരം മതപരമായ ചര്‍ച്ചകളില്‍ തളച്ചിടാനാണ് ശ്രമിക്കുന്നത്. ഇനിയും അപമാനത്തിന് വിധേയമാകില്ലെന്ന് തീരുമാനിക്കാന്‍ മുസ്ലിം സമൂഹം തയ്യാറാവണം. മതം ഓരോരുത്തരുടേയും സ്വകാര്യ വിഷയമാണ്. മതവികാരം ചൂഷണം ചെയ്ത് വോട്ടുനേടാന്‍ രാഷ്ട്രീയക്കാരെ അനുവദിക്കില്ലെന്ന് മുസ്ലിം സമൂഹം പ്രഖ്യാപിക്കണം.
തനിക്ക് നല്കിയ സ്വീകരണത്തിന് വി.ഡി. സതീശനോടും ഏഷ്യാനെറ്റിനുമാണ് നന്ദി പറയുന്നതെന്ന് അവര്‍ പറഞ്ഞു. പ്രണയത്തെയും വിവാഹത്തെയും കൂട്ടിക്കുഴക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിടുന്നത്. വ്യത്യസ്ത മതക്കാര്‍ക്ക് സ്നേഹിക്കാമെങ്കില്‍ വ്യത്യസ്ത മതം വെച്ചുപുലര്‍ത്തിക്കൊണ്ട് വിവാഹജീവിതവും നയിക്കാന്‍ കഴിയണം. ഇതിന് വേണ്ടിയായിരിക്കണം വനിതാ സംഘടനകളുടെ പ്രവര്‍ത്തനം. ഹിന്ദുസമൂഹം കുട്ടികളെ ഹരിശ്രീ എഴുതിച്ച് ഔപചാരിക മതേതര വിദ്യാഭ്യാസത്തിനാണ് അയക്കുന്നത്. മത പഠനത്തിന് വേണ്ടിയല്ല.
ഭരണകൂട ഭീകരത ഹിന്ദു സമൂഹത്തിന്റെ മൗലികാവകാശം ഹനിക്കുന്നതാകരുത്. സ്വതന്ത്രചിന്ത വളര്‍ന്നു വരാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും ഉത്തരവാദിത്തം കാണിക്കണം. അവര്‍ പറഞ്ഞു. ജന്മഭൂമി മുന്‍ മാനേജിങ് എഡിറ്റര്‍ പി. ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സംവിധായകന് അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. സ്വാമി സത്യാനന്ദപുരി, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ശശി കമ്മട്ടേരി, പി. വിജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: