ലക്നൗ: സരയൂ നദീ തീരത്ത് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഗവര്‍ണര്‍ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മന്ത്രി സഭയിലെ എല്ലാ അംഗങ്ങളും ആഘോഷത്തില്‍ പങ്കുചേരും.
അയോധ്യ അലങ്കരിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുപ്രകാരം സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ വിവിധ വകുപ്പുകളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും യോഗം കഴിഞ്ഞ ആഴ്ച വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തില്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍ തീരുമാനമായിട്ടുണ്ട്.
ദീപാവലിക്ക് ഒരു ദിവസം മുമ്പ് ഒക്ടോബര്‍ 18നാണ്അയോധ്യയില് പ്രധാന പരിപാടികള്‍ സംഘടിപ്പിക്കുക. ദീപാവലി ദിനത്തില്‍ ഗൊരഖ്നാഥ് ക്ഷേത്രത്തില്‍ പൂജക്ക് പങ്കെടുക്കേണ്ടതിനാല്‍ മുഖ്യമന്ത്രി ഗോരഖ്പൂരിലായിരിക്കും. അതിനാലാണ്തലേ ദിവസം പ്രധാന പരിപാടികള്‍ നടത്തുന്നത്.
അതേസമയം രാമജന്മഭൂമിയില്‍ നിയമപ്രശ്നങ്ങളുള്ളതിനാല്‍ അലങ്കാരങ്ങളൊന്നും ഉണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: