തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അദ്ധ്യാപക ദിനമായ ഒക്ടോബര്‍ 5 ന് ഡല്‍ഹി ജന്തര്‍ മന്ദിറില്‍ അദ്ധ്യാപകസംഘടനകള്‍ ധര്‍ണ നടത്തുന്നു. ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് ഒഴിവാക്കുക, എല്ലാ അദ്ധ്യാപകര്‍ക്കും ഒരേ ശമ്പള സ്കെയില്‍ അനുവദിക്കുക, പെന്ഷന് പ്രായം ഏകീകരിക്കുക, ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് ആള് ഇന്ത്യാ പ്രൈമറി ടീച്ചേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി.ഹരിഗോവിന്ദന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തുല്യ ജോലിക്ക് തുല്യ വേതനം എന്നത് സുപ്രീം കോടതിയും സര്‍ക്കാരിനോട് നിര്‍ദേശിച്ചതാണ്. സ്റ്റാറ്റിയൂട്ടറി പെന്ഷന് സമ്പ്രദായം തുടരേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. പൊതുവിദ്യാഭ്യാസമേഖലയിലെ സ്വകാര്യവത്കരണം അനുവദിക്കാനാകില്ല. ധര്‍ണയില്‍ കേരളത്തില്‍നിന്ന് 500 പേര് പങ്കെടുക്കമെന്ന് അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: