ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതിനെ പരിഹസിച്ച് ബിജെപി നേതാവ് ഡോ.സുബ്രഹ്മണ്യന് സ്വാമി. ഹിന്ദുവോ ക്രിസ്ത്യാനിയോയെന്ന് രാഹുല്‍ വ്യക്തമാക്കണമെന്ന് സ്വാമി ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി ക്രിസ്തീയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നയാളാണ് രാഹുല്‍. പത്താം നമ്പര്‍ ജനപഥിലെ പളളിയില്‍ പ്രാര്‍ഥനയും നടത്തുന്നുണ്ട്. പിതാവ് രാജീവ് ഗാന്ധിയെ പോലെ ഹിന്ദുവാണെന്ന് പ്രഖ്യാപിക്കുന്നതുവരെ രാഹുലിനെ വിശ്വസിക്കാനാകില്ലെന്ന് സ്വാമി വ്യക്തമാക്കി.
ഗുജറാത്തിലെ തെരഞ്ഞുടുപ്പുമായി ബന്ധപ്പെട്ട മൂന്ന് ദിവസത്തെ സന്ദര്ശനത്തിനിടയ്ക്ക് രാഹുല്‍ ക്ഷേത്രങ്ങളില്‍ എത്തിയിരുന്നു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഹിന്ദുത്വ ആശയത്തെ പ്രതിരോധിക്കാനാണ് രാഹുല്‍ ക്ഷേത്രങ്ങള്‍ സന്ദര്ശിച്ചതെന്നന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.
തിങ്കളാഴ്ച ദ്വാരകയിലെ ദ്വാരകാധീശ് ക്ഷേത്രം സന്ദര്‍ശിച്ചാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് പര്യടനം ആരംഭിച്ചത്. 27 ന് അദ്ദേഹം കഗ്വാഡ് ഗ്രാമത്തിലെ ഖോഡല്‍ധാം ക്ഷേത്രം സന്ദര്‍ശിച്ചു. രാജ്കോട്ട് ജില്ലയിലെ ജലരാം ക്ഷേത്രത്തിലും സുരേന്ദ്രര്നഗര് ജില്ലയിലെ ചോട്ടില ക്ഷേത്രത്തിലും അദ്ദേഹം സന്ദര്‍നം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: