ചണ്ഡിഗഡ്: ഗുഡ്ഗാവിലെ റയാന് ഇന്റര്‍ നാഷണല്‍ സ്കൂളില്‍ രണ്ടാം ക്ലാസുകാരന് കൊല്ലപ്പെട്ട കേസില്‍ സ്കൂള്‍ മേധാവികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
മുന്‍കൂര്‍ ജാമ്യം തേടി അഗസ്റ്റിന് ഫ്രാന്‍സിസ് പിന്റോ, ഗ്രെയ്സ് പിന്റോ , റയന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ ഏഴുവരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ നിര്‍ദേശം.
നേരത്തെ സ്കൂള്‍ മേധാവികള്‍ നല്കിയ ജാമ്യാപേക്ഷ കോടതി തള്ളയിരുന്നു. ഹരിയാന പോലീസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് സര്‍ക്കാര്‍ ഇടപ്പെട്ട് സിബിഐക്കു കൈമാറിയിരുന്നു.
റയാന് സ്കൂളിലെ ശുചിമുറിയില്‍ പ്രദ്യുമന് ഠാക്കൂറിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്നു സ്കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: