ശ്രീനഗര്‍: ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തോതില്‍ പണം നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്ന് ജമ്മു കശ്മീരിലെ സ്വതന്ത്ര എംഎല്‍എ എഞ്ചിനീയര്‍ റഷീദിനെ ചോദ്യം ചെയ്യുവാനായി എന്‍ഐഎ സമന്‍സ് നല്കി.
ഒക്ടോബര്‍ മൂന്നിന് ചോദ്യം ചെയ്യലിന് ഹാജരാകുവാനാണ് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതാദ്യമായിട്ടാണ് പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ വിളിപ്പിക്കുന്നത്.
ഭീകരര്‍ക്ക് വന്‍തോതില്‍ പണം നല്കിയ കേസില്‍ വ്യവസായിയായ സാഹൂര്‍ വാട്ടാലിയെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ആരോപണങ്ങള്‍ എംഎല്‍എ നിഷേധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്കര്‍ ഇ തൊയ്ബ തുടങ്ങിയ ഭീകര ഗ്രൂപ്പുകള്‍ക്ക് വന്‍തോതില്‍ പണം നല്‍കുന്നവര്‍ക്കെതിരെ മെയ് 30നാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഹവാല പോലുള്ള അനധികൃത ഇടപാടുകളിലൂടെയാണ് ഭീകര്‍ക്ക് പണമെത്തിച്ച് നല്‍കിയിരുന്നത്. പാക്കിസ്ഥാനില്‍ കഴിയുന്ന ഭീകരനേതാവ് ഹാഫിസ് സയ്യിദ്, ഹുറിയത് നേതാവ് സയ്യിദ് അലിഷാ ഗിലാനി, ഹിസ്ബുള്‍ മുജാഹിദീന്‍ വനിതാ നേതാവ് മിര്‍വൈസ് ഉമര്‍ ഫാറൂഖ് എന്നിവരുടെ പേരുകള്‍ എഫ്ഐആറിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: