കൊച്ചി: പള്ളിവാസല്‍ വില്ലേജിലെ പ്ലം ജൂഡി റിസോര്‍ട്ട് അടച്ചു പൂട്ടാനുള്ള നോട്ടീസ് ശരിവെച്ച സിംഗിള്‍ബെഞ്ചിന്റെ ഉത്തരവിനെതിരെ റിസോര്‍ട്ട് അധികൃതര്‍ നല്കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് സര്‍ക്കാരിന്റെ നിലപാടു തേടി. എന്നാല്‍ ഉത്തരവു സ്റ്റേ ചെയ്യണമെന്ന ആവശ്യം അനുവദിച്ചില്ല.
കനത്ത മഴയെത്തുടര്‍ന്ന് പാറക്കല്ലുകള്‍ ഇളകി വീണ് റിസോര്‍ട്ട് പരിസരത്ത് വാഹനങ്ങള്‍ തകര്‍ന്ന സംഭവത്തെത്തുടര്‍ന്ന് ആഗസ്റ്റ് എട്ടിനാണ് റിസോര്‍ട്ട് അടച്ചു പൂട്ടാന്‍ കളക്ടര്‍ നോട്ടീസ് നല്‍കിയത്. ഇതിനെതിരെ റിസോര്‍ട്ട് അധികൃതര്‍ നല്കിയ ഹര്‍ജിയില്‍ നോട്ടീസ് നല്കിയതു ശരിവച്ചു. എന്നാല്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ റിസോര്‍ട്ടിലുണ്ടെന്നും ഇവരെ മാറ്റുന്നതിനുള്‍പ്പെടെ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയിട്ടുള്ളത്.
പള്ളിവാസലിലെ പ്ലം ജൂഡി റിസോര്‍ട്ട് അടച്ചുപൂട്ടാനുള്ള ജില്ലാ കളക്ടറുടെ നോട്ടീസിനെതിരെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.പ്രൊപ്രൈറ്റര്‍ ടിഎന്‍ അശോക് കുമാര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
ജില്ലാ ദുരന്ത നിവാരണ സമിതി ചെയര്മാന് എന്ന നിലയില്‍ കളക്ടര്‍ നല്കിയ അടച്ചുപൂട്ടല്‍ നോട്ടീസിനെതിരെ ഹര്‍ജിക്കാര്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ സമിതിയില്‍ അപ്പീല്‍ നല്‍കാനാവുമെന്നും വിധിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: