തിരുവനന്തപുരം: വിവാദ കേസില്‍ വനിതാ കമ്മീഷന് അഖില ഹാദിയക്കൊപ്പം മാത്രമാണെന്ന് ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്. വിശ്വാസവും ജീവിതവും അവള് നിശ്ചയിക്കും. ഇക്കാര്യത്തില്‍ എന്ത് സമ്മര്‍ദം യുവതിയുടെ നേരെയുണ്ടായാലും പുറത്തുകൊണ്ടുവരും. പൂജാ അവധി കഴിഞ്ഞയുടന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. അഭിഭാഷകരുമായി വേണ്ടത്ര ചര്‍ച്ച നടത്തിക്കഴിഞ്ഞു.
വിശ്വാസ മാറ്റത്തിന്റെ സാഹചര്യം അന്വേഷിക്കുന്നവര്‍ക്ക് യുവതി ഇപ്പോള്‍ എന്തെങ്കിലും സമ്മര്‍ദ്ദം നേരിടുന്നുവെങ്കില്‍ അതും പരിശോധിക്കേണ്ടി വരും. യുവതിയെയും കുടുംബത്തെയും സന്ദര്‍ശിച്ച് വസ്തുതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന് സുപ്രീംകോടതിയെ സമീപിക്കുന്നത്.
ഹൈക്കോടതി വിധി റദ്ദാക്കാനോ കേസില്‍ കക്ഷി ചേരാനോ അല്ല. ഹൈക്കോടതി വിധിക്കു ശേഷമുള്ള യുവതിയുടെ അവസ്ഥ പരിശോധിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ എന്‍ഐഎ ഇഴഞ്ഞുനീങ്ങാന്‍ പാടില്ലെന്നും അന്തിമവിധി വൈകാന്‍ ഇടവരരുതെന്നും ജോസഫൈന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: