തൊടുപുഴ: നിയമം ലംഘിച്ച് പൊതുസ്ഥലത്ത് സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്തെന്നാരോപിച്ച് സിപിഎം-എന്‍ജിഒ യൂണിയന് പ്രവര്‍ത്തകര്‍ തൊടുപുഴ നഗരസഭയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഇടത് കൗണ്‍സിലര്‍മാരും അക്രമത്തിന് സഹായം ഒരുക്കി ഒപ്പമുണ്ടായിരുന്നു. രാവിലെ ആരംഭിച്ച ബഹളം ഉച്ചയോടെയാണ് അവസാനിച്ചത്. തൊടുപുഴ പാലത്തിലും പാലത്തിന് സമീപത്തും എസ്എഫ്ഐ, എന്‍ജിഒ യൂണിയന് സംഘടനകളുടെ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇത് മുനിസിപ്പാലിറ്റിയിലെ ആരോഗ്യവിഭാഗം ജീവനക്കാര്‍ നീക്കി.
പ്രകോപിതരായ സിപിഎം-എന്‍ജിഒ യൂണിയന് പ്രവര്‍ത്തകര്‍ കൂട്ടമായി മുനിസിപ്പല്‍ ഓഫീസിലെത്തി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. സിപിഎം ഏരിയാ സെക്രട്ടറി ഫൈസല്‍, മുന്‍ ഏരിയാ സെക്രട്ടറി ടി.ആര്. സോമന് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം ഹെല്‍ത്ത് വിഭാഗത്തിലെ ജീവനക്കാരുടെ നെയിംബോര്‍ഡുകള്‍ തകര്‍ത്തു. തുടര്‍ന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിനിടെ പഞ്ചായത്ത് ഡയറക്ട്രേറ്റിലുള്ള എന്‍ജിഒ യൂണിയന് പ്രവര്ത്തകന് മുനിസിപ്പല്‍ ഓഫീസിനുള്ളില്‍ പ്രചാരണബോര്‍ഡ് എത്തിച്ചു. ബോര്‍ഡ് എടുക്കാന്‍ വന്നാല്‍ കൈവെട്ടുമെന്ന് ഭീഷണി മുഴക്കി. സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച മുനിസിപ്പല്‍ ജീനവക്കാരനായ ഇടത് അനുകൂലിക്ക് അടിയേറ്റു. പിന്നീട് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. അക്രമ സംഭവങ്ങള്‍ മുനിസിപ്പാലിറ്റിയുടെ സിസി ടിവിയില്‍ പതിഞ്ഞു. ഈ ദൃശ്യവും ജീവനക്കാരുടെ പരാതിയും മുനിസിപ്പല്‍ സെക്രട്ടറി തൊടുപുഴ എസ്ഐക്ക് കൈമാറി.
കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാറിന്റെ കാര്‍ ഓഫീസിന് പുറത്ത് വച്ച് സിപിഎം ഏരിയാ സെക്രട്ടറി ഫൈസലിന്റെ കാര്‍ വിലങ്ങി തടഞ്ഞു. ഓട്ടോ റിക്ഷയിലാണ് ചെയര്‍പേഴ്സണ്‍ യാത്ര തുടര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: