തിരുവനന്തപുരം: ജിഹാദികള്‍ക്കും ചുവപ്പു ഭീകരതയ്ക്കുമെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയ്ക്കായി തയ്യാറാക്കിയ ഗാനങ്ങള്‍ ശ്രദ്ധേയമാകുന്നു. ലൗ ജിഹാദിനെതിരെ പനച്ചൂരാനും ഭീകരതയ്ക്കെതിരെ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുമാണ് പാട്ടുകള്‍ എഴുതിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
‘പ്രണയം നടിച്ച് ജിഹാദ്
പൊന്‍ മാരീചനായി വരുന്നു കുഞ്ഞുങ്ങളേ…
കരുതുക, കരുതുക, കരുതിയിരിക്കുക
കുരുതിയായിത്തീരാതെ കരുതിയിരിക്കുക….’
ലൗജിഹാദിനെ അതി ശക്തമായ വാക്കുകളിലൂടെയാണ് പനച്ചൂരാന് വരച്ചുകാട്ടുന്നത്. ലൗജിഹാദിനെക്കുറിച്ച് ആദ്യമായെഴുതുന്ന കവിതയും ഇതാകും.
‘കരയുമെന്നറിയുമീ ഇന്ത്യയേ, കരുതിയിരിക്കുക’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഭീകരതയുടെ ബീഭത്സരൂപം കുറിച്ചിടുന്നു. ജനരക്ഷായാത്രയുടെ മാര്‍ച്ച് ഗാനവും എഴുതിയിരിക്കുന്നത് ശരത്ചന്ദ്രനാണ്. ‘ജനഗണമനയുടെ മധുരം ബിജെപി’ എന്ന ഗാനത്തിന്റെ ശീലുകള്ക്കൊപ്പമായിരിക്കും അമിത്ഷായും കുമ്മനവും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അടിവച്ച് നീങ്ങുക.
പ്രജ്ഞാഭാരതി ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, കേസരി പത്രാധിപര്‍ എന്‍.ആര്. മധു എന്നിവരുടേതുള്‍പ്പെടെ ഏഴ് ഗാനങ്ങള്‍ ആണ് കവിതാ കാസറ്റിലുള്ളത്. മധുബാലകൃഷ്ണന്, അനൂപ് ശങ്കര്‍ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ജെയ്സണ്‍ ജെ. നായരാണ് സംഗീത സംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: