കൊല്ലം: അഞ്ചല്‍ ഏരൂരില്‍ ഏഴുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്ഐയ്ക്കെതിരെ നടപടി. ഏരൂര്‍ എസ്ഐ ലിസിയെ ചുമതലകളില്‍ നിന്നു മാറ്റി. പകരം എസ്എച്ച്ഓ ആയി ഗോപകുമാറിനെ നിയമിച്ചു.
പെണ്‍കുട്ടിയെ കാണാതായ ദിവസം പരാതി നല്‍കിയിട്ടും സ്റ്റേഷന് ചുമതലയിലുണ്ടായിരുന്ന ലിസി നടപടി എടുത്തില്ലെന്നും അവധിയെടുത്ത് പോവുകയായിരുന്നുവെന്നും വീട്ടുകാര്‍ ആരോപണം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ച ട്യൂഷന് ക്ലാസില്‍ പോയ പെണ്‍കുട്ടിയെയാണ് കാണാതായത്. പിന്നീട് കുളത്തൂപുഴയിലെ റബര്‍ എസ്റ്റേറ്റില്‍നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവ് രാജേഷിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
രാജേഷിനൊപ്പമായിരുന്നു കുട്ടി ക്ലാസില്‍ പോയത്. ഇയാള്‍ കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: