ചണ്ഡീഗഡ്; മാനഭംഗം, ഭീഷണിപ്പെടുത്തി പണം തട്ടല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് മുന്‍പഞ്ചാബ് മന്ത്രി സുച സിങ്ങ് ലങ്കക്കെതിരെ കേസ്. മകളുടെ സഹപാഠിയായ വനിതാ കോണ്‍സ്റ്റബിളിന്റെ പരാതിയിലാണ് നടപടി.
2009 മുതല്‍ സുച സിങ്ങ് ലങ്ക തന്നെ നിരന്തരം മാനഭംഗപ്പെടുത്തുകയാണെന്നു കുട്ടിയാണ് വിധവ പരാതി നല്‍കിയത്. മുന്‍പ് പരാതികള്‍ നല്‍കിയിട്ടും കേസ് എടുക്കുകയോ മറ്റു നടപടികള്‍ കൈക്കൊള്ളുകയോ ചെയ്തില്ലെന്ന് പരാതിയില്‍ പറയുന്നു. ഗുരുദാസ്പൂര്‍ ശിരോമണി അകാലിദള്‍ പ്രസിഡന്റ് കൂടിയായ ലങ്കക്കെതിരെ അവര്‍ പരാതി തെളിയിക്കുന്ന വീഡിയോയും നല്‍കിയിട്ടുണ്ട്.
തന്റെ വസ്തു വില്‍പ്പിച്ച് ആ പണം ഇയാള്‍ തട്ടിയെടുത്തതായും അവര്‍ ആരോപിക്കുന്നു. കേസില്‍ അന്വേഷണം തുടങ്ങിയതായി എസ്പി ഹര്‍ചരണ്‍ സിങ്ങ് ഭുള്ളര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: