തിരുവനന്തപുരം: ആര്‍ഷവിദ്യാ സമാജത്തിന്റെ യൂണിറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. സ്വധര്‍മ്മത്തിലേക്ക് തിരിച്ചുവന്ന ആതിരയാണ് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ലോകത്തെ മുഴുവന്‍ നന്മയിലേക്ക് കൊണ്ടുവരുക എന്നതാണ് സനാതന ധര്‍മ്മം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ആതിര പറഞ്ഞു. ധര്‍മ്മം നിലനിര്‍ത്തുന്നതിനോ നന്മപുലരുന്നതിനോ വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ധാരാളം പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരും. ഇപ്പോള്‍ സനാതന ധര്‍മ്മം കടന്നുപൊയിക്കൊണ്ടിരിക്കുന്നത് ഇത്തരം പ്രതിന്ധിയിലൂടെയാണ്. ധൈര്യപൂര്‍വ്വം ധര്മ്മത്തിന് വേണ്ടി പോരാടുക. അധര്‍മ്മികളുടെ ഭാഗത്തുനിന്ന് ഒരു പാട് ബുദ്ധിമുട്ടുകളുണ്ടാകും. എന്തെല്ലാം സംഭവിച്ചാലും അവസാനം ധര്‍മ്മത്തിനും സത്യത്തിനുമായിരിക്കും വിജയമെന്നും ആതിര വ്യക്തമാക്കി.
കേരളത്തിന്റെ എല്ലാ ജില്ലകളിലും ഇത്തരം കേന്ദ്രങ്ങള്‍ തുറക്കുകയാണ് ലക്ഷ്യമെന്ന് കോ-ഓര്‍ഡിനേറ്റര്‍ അനില്‍ പറഞ്ഞു. തെറ്റിദ്ധരിപ്പിച്ച് സനാതന ധര്‍മ്മത്തില്‍ നിന്ന് മാറിപോകുന്നവരെ തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോ-ഓര്‍ഡിനേറ്റര്‍മാരായ രാജേഷ് കുമാര്‍, ഗോകുല്‍ ദാസ്, ശശിധരന്, വിജയകുമാര്‍, രാമചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: