ന്യൂദല്‍ഹി; മുബൈ എല്ഫിന്സ്റ്റണ് റെയില്‍വേ സ്റ്റേഷനിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തന്ത്തില് റെയില്‍ സുരക്ഷ ശക്തമാക്കാന്‍ ഉന്നത തലയോഗത്തില്‍ തീരുമാനം. മേല്‍പ്പാലങ്ങളും പ്ളാറ്റ് ഫോമുകളും നടവഴികളും ഇനി സുരക്ഷാ വിഭാഗത്തില്‍ പെടുത്തി മുന്‍ഗണന നല്‍കും. ഇതിന് ബജറ്റ് വിഹിതം തടസമാവില്ല.
അടുത്ത 18 മാസം വിവിധ സോണുകളിലെ ജനറല്‍ മാനേജര്‍മാര്‍ക്ക് സുരക്ഷാ കാര്യങ്ങളില്‍ പരിധിയില്ലാതെ അധികാരം ലഭിക്കും. നിര്‍മ്മാണത്തിന് അനുമതി നല്കിയാല് ഏഴു ദിവസത്തിനകം ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരെ അറിയിക്കണം. അവര്‍ 15 ദിവസത്തിനകം അനുമതി നല്‍കണം.
ഊര്‍ജ്ജസ്വലരായ സ്റ്റേഷന് മാനേജര്‍മാരെ 75 സ്റ്റേഷനുകളില്‍ അടിയന്തരമായി നിയമിക്കും. അടുത്ത 15 മാസത്തിനകം മുബൈയിലെ എല്ലാ സബര്‍ബന്‍ ട്രെയിനുകളിലും സിസി ടിവി ക്യാമറകള്‍ വയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: