തൃശൂര്‍: ഇന്ത്യക്കെതിരെ പാകിസ്ഥാന് ഐക്യരാഷ്ട്രസഭയില്‍ ഉപയോഗിച്ച വ്യാജചിത്രം പോസ്റ്ററില്‍ അച്ചടിച്ച എസ്എഫ്ഐ നടപടി വിവാദത്തിലേക്ക്. ജന്മഭൂമി കഴിഞദിവസം ഇത് വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്ന് എസ്എഫ്ഐ നിലപാടിനെതിരെ രൂക്ഷമായ എതിര്‍പ്പാണുയരുന്നത്. ഇതോടെ സിപിഎം നേതൃത്വവും വെട്ടിലായി. എസ്എഫ്ഐ നേതൃത്തോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ട്. ചിത്രം ഇനി ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ഐക്യരാഷ്ട്രസഭാവേദിയില്‍ പാകിസ്ഥാന് നടത്തിയ നുണപ്രചരണം എസ്എഫ്ഐ ആവര്‍ത്തിക്കുകയായിരുന്നു. കാശ്മീരിലെ പെല്ലറ്റാക്രമണത്തിന്റെ ഇര എന്ന നിലയില്‍ പലസ്തീനിലെ ചിത്രം കാണിച്ചാണ് പാകിസ്ഥാന് നാണംകെട്ടത്.
വിദേശകാര്യമന്ത്രി സുഷമസ്വരാജും ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളും ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ തെറ്റുപറ്റിയെന്ന് സമ്മതിച്ച് പാകിസ്ഥാന് നാണംകെട്ട് പിന്മാറിയിരുന്നു. എന്നാല്‍ ഇതേ ചിത്രം പോസ്റ്ററായി അച്ചടിച്ചാണ് എസ്എഫ്ഐ തങ്ങളുടെ ഇന്ത്യാവിരുദ്ധ പ്രചരണം നടത്തുന്നത്.
കാശ്മീരിലല്ലാതെ ലോകത്ത് മറ്റെവിടെയും ഇത്തരം പെല്ലറ്റാക്രമണം നടക്കില്ല എന്ന അടിക്കുറിപ്പോടെയാണ് എസ്എഫ്ഐ വ്യാപകമായി ഈ വ്യാജ ചിത്രം പ്രചരിപ്പിച്ചത്. പാകിസ്ഥാന്റെയും മുസ്ലീം തീവ്രവാദി സംഘടനകളുടേയും നാവായി മാറുകയാണ് എസ്എഫ്ഐ എന്നവിമര്ശനമാണ് ഇതേതുടര്ന്നുയര്ന്നത്. സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം തൃശൂര്‍ സ്വരാജ് റൗണ്ടിലടക്കം ജില്ലയിലെ പലഭാഗത്തും എസ്എഫ്ഐ ഈ പോസ്റ്ററുകള്‍ പതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: