കോട്ടയം: ക്ഷേത്ര സങ്കേതങ്ങളില്‍ വിദ്യാദേവതയ്ക്കു മുന്നില്‍ നൂറുകണക്കിന് കുട്ടികള്‍ അറിവിന്റെ ആദ്യാക്ഷരം എഴുതി. ചന്ദനക്കുറിതൊട്ട് പുത്തനുടുപ്പ് അണിഞ്ഞെത്തിയ കുട്ടികള്‍ തിരുനടയില്‍ കാണിക്കയിട്ട് പ്രാര്‍ത്ഥിച്ച ശേഷമാണ് അറിവിന്റെ ലോകത്തേക്ക് അക്ഷരങ്ങളെഴുതിയത്.
ജില്ലയില്‍ പനച്ചിക്കാട് ദക്ഷിണമൂകാംബിയിലായിരുന്നു ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 4മണിക്ക് ആരംഭിച്ച വിദ്യാരംഭം ഉച്ചകഴിഞ്ഞും തുടര്‍ന്നു.ടി വി പുരം സ്വയംഭൂ സരസ്വതി ക്ഷേത്രത്തില്‍ നവരാത്രി മണ്ഡപത്തിന് മുന്നില്‍ മേല്‍ശാന്തി ഇണ്ടംതുരുത്തിമന ഹരിഹരന് നമ്പൂതിരി കുട്ടികളെ അക്ഷരം എഴുതിച്ചു.
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ വൈക്കം മഹാദേവ ക്ഷേത്രം മേല്‍ശാന്തി തരണി ഡി നാരായണന് നമ്പൂതിരി, ഡോ ലിപി ശ്രീഹരി എന്നിവര്‍ കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചു.
വടയാര്‍ സമൂഹം നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായി സരസ്വതി മണ്ഡപത്തില്‍ വൈക്കത്തപ്പന് സംഗീതസേവാസംഗം ത്യാഗരാജ പഞ്ചരക്ന കീര്‍ത്തനാലാപനം അവതരിപ്പിച്ചു. ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന് മേല്‍ശാന്തി ജഗദീഷ് പോറ്റി മുഖ്യകാര്‍മ്മികനായി.
കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്കി. ഇതോടനുബന്ദിച്ച് ക്ഷേത്രാങ്കണത്തില്‍ നടന്ന അക്ഷരസമ്മേളനം പ്രൊഫ. സി.ഐ. ഐസക് ഉദ്ഘാടനം ചെയ്തു. തപസ്യ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണന് അദ്ധ്യക്ഷനായി. പ്രൊഫ. സി.ഐ. ഐസക്, തിരുവിഴ ജയശങ്കര്‍ എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തി. തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും തപസ്യ കലാസാഹിത്യ വേദിയും, ജന്മഭൂമിയും, വിശ്വഹിന്ദുപരിഷത്തും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ചങ്ങനാശേരി: വാഴപ്പള്ളി ഗായത്രി വിദ്യാമന്ദിര്‍ സ്കൂളില്‍ വിജയദശമി വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. സ്കൂളില്‍ ആരംഭിച്ച പ്ലേസ്കൂളിന്റെ ഉദ്ഘാടനവും വിജയദശമി സന്ദേശവും പ്രശസ്ത സാഹിത്യകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ പ്രൊഫ. മാധവന്‍പിള്ള നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: