ഏറ്റുമാനൂര്‍: പുതിയറെയില്‍വേ സ്റ്റേഷന് നിര്‍മ്മിക്കുന്നതിനും, പാതയിരട്ടിപ്പിക്കുന്നതിനുമായി ബന്ധപ്പെട്ട് പഴയ മേല്‍പാലം പൊളിച്ചു നീക്കിയിട്ട് അഞ്ചുമാസം കഴിഞ്ഞു. പാലം പണി ഇപ്പോള്‍ നടക്കുന്നില്ല. 66 മീറ്റര്‍ നീളവും, 10.30 മീറ്റര്‍ വീതിയിലുമാണ്പുതിയ പാലം നിര്‍മ്മിക്കുന്നത്. റോഡില്‍ നിന്ന് രണ്ടു മീറ്ററോളം പുതിയ പാലത്തിലേക്കുള്ള റോഡ് ഉയരും. അതിരമ്പുഴ നീണ്ടൂര്‍ റോഡുകളെ ബന്ധിപ്പിക്കുന്ന റോഡാണ് കുഴികളും, ചെളിവെള്ളവും കെട്ടി നില്ക്കുന്നതുമൂലം കാല് നടയാത്രക്കാര്‍ക്കു പോലും നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
300 മീറ്ററോളം ദൂരമുള്ള ഈ റോഡിലൂടെയുള്ള യാത്ര ബുദ്ധിമുട്ടായതിനാല്‍ നീണ്ടൂര്‍, കല്ലറ, ചേര്‍ത്തല പോകേണ്ട വാഹനങ്ങള്‍ നാലു കിലോമീറ്റര്‍ ചുറ്റി ഏറ്റുമാനൂരില്‍ നിന്ന് അതിരമ്പുഴ, കോട്ടമുറി വഴിയാണ് ഇപ്പോള്‍ പോകുന്നത്. പുതിയ റെയില്‍വേ സ്റ്റേഷന് അതിരമ്പുഴ-നീണ്ടുര്‍ റോഡുകളുടെ ഇടയിലാണ് വരുന്നത്. എം ജി യൂണിവേഴ്സിറ്റി, കോട്ടയം മെഡിക്കല്‍ കോളേജ്, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം എന്നിവടങ്ങിലേക്കുള്ള യാത്രാ സൗകര്യം സ്റ്റേഷന് മാറുന്നതു കൊണ്ട് കിട്ടും. പാലം പണി തീരുന്നതുവരെ റെയില്‍വേക്ക് മുകളിലൂടെ നടപ്പാലം നിര്‍മ്മിച്ച് ത ര ണ മെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു സമരപരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: