കോട്ടയം: രാജ്യത്തിന്റെ വളര്‍ച്ചക്ക് വിഘാതമായി നില്ക്കുന്ന ദുഷ്ട ശക്തികളെ നേരിടാന്‍ മുമ്പെന്നപോലെ ഇന്നും ആര്‍എസ്എസ് ശക്തമാണെന്ന് സഹപ്രന്ത പ്രചാരക് എസ്.സുദര്ശന് പറഞ്ഞു. കുമാരനല്ലൂരില്‍ നടന്ന കോട്ടയം ഖണ്ഡ് പഥസഞ്ചലനത്തിന്റെ സമാപനത്തില്‍ വിജയദശമി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ധര്‍മ്മ മാര്‍ഗമാണ് ഭാരതം എന്നും പിന്തുടരുന്നത്. അധര്‍മ്മം നടമാടിയപ്പോള്‍ ധര്‍മ്മത്തെ പുന:സ്ഥാപിക്കാനാണ് പരാശക്തി ആവിര്‍ഭവിച്ചത്.സകല ദേവന്മാരും ജഗദംബക്ക് ശക്തി പകര്‍ന്നു നല്കി.ആ ശക്തിയാണ് അധര്‍മ്മത്തെ തുടച്ചു മാറ്റിയത്.ധീരന്മാര്ക്കു ജന്മംനല്കിയ ഈരാഷ്ടം ബ്രിട്ടീഷുകാര്‍ക്ക് അടിമകളായത് എങ്ങനെയെന്ന് പഠിച്ചതിന്റെ ഫലമാണ് ആര്‍എസ്എസിന്റെ ഉത്ഭവം.വന്ദേമാതരം ആലപിച്ചതിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ സ്കൂളില്‍ നിന്നും പുറത്താക്കിയ കേശവനെന്ന ബാലന്റെ ചിന്തയില്‍ നിന്നുമാണ് ഇന്ന് ലോകം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ഉടലെടുത്തത്.ജനങ്ങളില്‍ സ്വരാജ്യ സ്നേഹം വളര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്. രാഷ്ടത്തെ നയിക്കുവാന്‍ തക്ക ശക്തിയെ വളര്‍ത്തുവാന്‍ രാജ്യസ്നേഹത്തിലൂടെ അദ്ദേഹം കാണിച്ചു തന്നു. ഈ രാഷ്ടത്തെ തകര്‍ക്കുവാന്‍ ഒരു ദുഷ്ടശക്തികള്‍ക്കും ഇനി കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റുമാനൂരപ്പന് കോളേജ് പ്രിന്‍സിപ്പള്‍ ഡോ:ഹേമന്ദ്കുമാര്‍ അദ്ധ്യക്ഷനായി.വിഭാഗ് സംഘചാലക് എം.എസ്.പത്മനാഭന്,ഖണ്ഡ് സംഘചാലക് ശ്യാമപ്രസാദ് എന്നിവര്‍ സന്നിഹിതരായി. കുടമാളൂരില്‍ നിന്നും പുത്തേട്ടു നിന്നും ആരംഭിച്ച പഥസഞ്ചലനങ്ങളില്‍ നൂറുകണക്കിന് സ്വയംസേവകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: