ഇരിട്ടി: ആറളം പഞ്ചായത്തിലെ ചെടിക്കുളം, കീഴ്പ്പള്ളി, വെളിമാനം, പോതിയോടന്മുക്ക് തുടങ്ങിയ മേഖലകളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിയും തോരണങ്ങളും നശിപ്പിച്ച് തികച്ചും സമാധാനം നിലനില്‍ക്കുന്ന മേഖലയില്‍ സിപിഎം കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സമ്പര്‍ക്ക് പ്രമുഖ് സജീവന് ആറളം പ്രസ്താവനയില്‍ പറഞ്ഞു. ഇവിടെ കൊടിയും, പ്രചരണ ബോര്‍ഡും തകര്‍ത്ത് ബോധപൂര്‍വ്വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും സിപിഎം നേതൃത്വം ഇടപെട്ട് കേസെടുക്കാതെ വിട്ടയക്കാനുള്ള ശ്രമം ഒരുഭാഗത്തു നടന്നുവരികയാണ്. തോരണങ്ങളും കൊടികളും തകര്‍ത്ത് ചെടിക്കുളത്ത് മുസ്ലിം പള്ളിയില്‍ കൊണ്ടുപോയിട്ട് സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചവരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തു ജയിലിലടക്കണമെന്നും സജീവന് ആറളം ആവശ്യപ്പെട്ടു.
സമാധാനം നിലനില്‍ക്കുന്ന പ്രദേശത്തു കരുതിക്കൂട്ടി സാമുദായിക സംഘര്‍ഷം അടക്കമുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സിപിഎം നടത്തുന്ന ശ്രമം ജനങ്ങള്‍ തിരിച്ചറിയണമെന്ന് ബിജെപി ആറളം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ജനങ്ങളെ രാഷ്ട്രീയമായും സാമുദായികമായും വര്‍ഗ്ഗീയമായും ഭിന്നിപ്പിക്കാനുള്ള ശ്രമം സിപിഎം ഈ മേഖലയില്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ പല മേഖലകളിലും നടത്തി വരികയാണ്. കഴിഞ്ഞദിവസം പന്നിമൂലയില്‍ സിപിഎം ഓഫീസ് കരിയോയില്‍ ഒഴിച്ച് വികൃതമാക്കിയപ്പോള്‍ ആര്‍എസ്എസാണ് അതിന് പിന്നിലെന്ന് നേതാക്കള്‍ ഇവിടുത്തെ പ്രാദേശിക ചാനലുകളിലും മറ്റും പറഞ്ഞു പ്രചരിപ്പിച്ചിരുന്നു. സത്യാവസ്ഥ എന്താണെന്ന് ഇപ്പോള്‍ ജനം തിരിച്ചറിഞ്ഞിരിക്കയാണ്. അതുപോലെ കഴിഞ്ഞദിവസം കുന്നോത്ത് പോലീസിന്റെ കണ്മുന്നില് അക്രമങ്ങള്‍ നടന്നിട്ടും കല്ലെറിഞ്ഞവരെയും മട്ടിണിയില്‍ ആര്‍എസ്എസ് കാര്യാലയം കത്തിച്ചവരെയും പിടിക്കാതെ അക്രമത്തില്‍ ഇരകളായവരെ പിടികൂടുകയാണ് ഇരിട്ടി പോലീസ് ചെയ്തത്. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞതായും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ബിജെപി ആറളം പഞ്ചായത്ത് കമ്മറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. യോഗത്തില്‍ ഭാരവാഹികളായ പ്രശാന്തന് കുമ്പത്തി, പ്രശാന്തന് തരണിയില്‍, സുഭാഷ് കീച്ചേരി,സംസ്ഥാന സമിതി അംഗം പി.കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: