തലശ്ശേരി: വൈദികന് പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ തലശ്ശേരി കോടതി മുന്‍പാകെ ആരംഭിക്കാനിരുന്ന വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നപേക്ഷിച്ച് കുറ്റാരോപിതരായ 2 പേര് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഒമ്പതാം പ്രതി സ്ഥാനത്തുള്ള ഫാദര്‍ തോമസ് ജോസഫ് തേരകം, പത്താം പ്രതി ഡോ. സിസ്റ്റര്‍ ബെറ്റി എന്നിവരാണ് മുതിര്‍ന്ന അഭിഭാഷകര്‍ മുഖേന ഹരജി നല്‍കിയത്. ഇത് ഹൈക്കോടതി ഒക്ടോബര്‍ മൂന്നിന് പരിഗണിക്കും. രണ്ട് പ്രതികളും നേരത്തെ നല്കിയ ഹരജി പരിഗണിച്ച് തലശ്ശേരി കോടതിയിലെ വിചാരണ നടപടികള്‍ ഹൈക്കോടതി ഇടപെട്ട് ഒരു മാസത്തേക്ക് നിര്‍ത്തിവച്ചിരുന്നു സ്റ്റേ ഉത്തരവിന്റെ കാലാവധി കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.ഇതേ തുടര്‍ന്നാണ് സ്റ്റേ ഉത്തരവ് ദീര്‍ഘിപ്പിക്കണമെന്ന അപേക്ഷയുമായി പ്രതികള്‍ വീണ്ടും കോടതിയിലെത്തിയത്. എന്നാല്‍ കൊട്ടിയൂര്‍ കേസില്‍ പ്രതിസ്ഥാനത്തുള്ളവരെല്ലാം അറസ്റ്റിലായി വിചാരണ തുടങ്ങാനിരിക്കെ പ്രതികള്‍ നല്കുന്ന പ്രത്യേക ഹരജികള്‍ തള്ളണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന് എതിര്‍വാദം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: