പാരിപ്പള്ളി: ചാത്തന്നൂര്‍ കാരംകോട് സഹകരണ സ്പിന്നിങ് മില്ലിനെതിരെ സമരസമിതി രൂപീകരിച്ചു. സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ 83 തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ഇതുവരെ നല്കാത്തതിനെത്തുടര്ന്നാണിത്. 2014 നവംബര്‍ മാസത്തിനുശേഷം പിരിഞ്ഞവരാണ് ഇവര്‍. ഒരു മാസം കൃത്യമായി ജോലി ചെയ്താല്‍ 15,000 രൂപയില്‍ താഴെമാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലി. 83പേരില്‍ ഭൂരിഭാഗം പേരുടെയും പ്രൊവിഡന്റ് ഫണ്ട് മാനേജ്മെന്റ് വിഹിതം അടയ്ക്കാത്തതിനാല്‍ പെന്ഷന് പോലും കിട്ടാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. 2015 മാര്‍ച്ച് മാസം എന്‍സിഡിസി അനുവദിച്ച 47 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മില്ലിന് അനുവദിക്കാത്തതിനാല്‍ നവീകരണവും മുടങ്ങിയ ഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് പിരിഞ്ഞ തൊഴിലാളികള്‍ മില്‍ പടിക്കല്‍ സമരം ആരംഭിക്കുന്നത്. രാജേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 11 പേരടങ്ങിയ എക്സിക്യൂട്ടീവ് കമ്മറ്റി രൂപീകരിച്ചു വട്ടക്കുഴിക്കല്‍ മുരളീധരന്‍പിള്ള, അരവിന്ദാക്ഷന്, സോമരാജന്, പുഷ്പാംഗദന്, ശ്രീകണ്ഠന്‍നായര്‍, രവിവര്‍മ, സുരേഷ് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: