അരൂര്‍: മലിനീകരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടും അത് പ്രവര്‍ത്തിപ്പിക്കാതെ പീലിങ്ങ് ഷെഡ്ഡുകളില്‍ നിന്നും കായലുകളിലേക്കും മറ്റ് ജലാശയങ്ങളിലക്കേും മലിന ജലം ഒഴുക്കി വിടുന്നതായി ആരോപണമുയര്‍ന്നു. മലിന ജലം പുറന്തള്ളുന്ന പീലിങ്ങ് ഷെഡുകളള് ഉടന്‍ അടച്ചു പൂട്ടണമെന്നാണ് ആവശ്യം. അരൂരില്‍ ഉള്‍പ്പടെ നൂറുകണിക്കിന് പീലിങ്ങ് ഷെഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ നിന്നും പുറന്തള്ളുന്ന മലിന ജലം സമീപങ്ങളിലെ തോടുകളിലേക്കും കായലുകളിലേക്കുമാണ് പൈപ്പുകള്‍ സ്ഥാപിച്ച് ഇതുവഴി ഒഴുക്കി വിടുന്നത്. വര്‍ഷങ്ങള്‍ മുന്‍പ് ഇത്തരം സമീപനത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുകയും മലിന ജലം ശുദ്ധീകരിച്ച് പുറന്തള്ളുന്നതിനായി ശുദ്ധീകരണ പഌന്റ് സ്ഥാപിക്കണമെന്ന് ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും മലിനജലം കായലിലേക്ക് തള്ളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: