ലക്ഷപ്രഭുക്കളേയും നാട്ടുരാജാക്കന്മാരേയും രാഷ്ട്രീയസന്തതിപരമ്പരകളേയും തേടിപ്പിടിച്ച് നേതൃത്ത്വിലെത്തിച്ച്, ചങ്കുപൊട്ടി ഇക്കൂട്ടര്‍ക്ക് സിന്താബാദ് വിളിക്കാന്‍ വിധിക്കപ്പെട്ട ദരിദ്രന്.
മണ്ണില്‍കിടന്ന് ചവിട്ടുകൊള്ളുന്നതിനേക്കാള് ഗാന്ധിക്കിഷ്ടം ഒന്നുമില്ലാത്ത സാധാരണക്കാരന് മുന്നില്‍നിന്നു നയിക്കുന്ന യഥാര്‍ത്ഥ ജനാധിപത്യത്തേയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
വിഭജനത്തിനായി അഭിനവ ജിന്നമാര്‍ ഇന്നും മുറവിളികൂട്ടുമ്പോള്‍, മതേതരത്വമെന്ന മനോഹര നാമം നല്കി അധികാരത്തിന്റെ അപ്പക്കഷ്ണം പകുത്തെടുത്തു രുചിക്കുന്ന, വിട്ടൊഴിയാത്ത അധികാര ഭ്രാന്തിനേക്കാള്‍ ഗാന്ധിക്കിഷ്ടം യാതൊരധികാരവുമില്ലാതെ അതിനെതിരെനിന്നു പോരാടുവാനാണെന്നു ഞാന്‍ വിശ്വസിക്കുന്നു.
ഉടുതുണിയില്ലാതെ ദരിദ്രന് ഇന്ത്യയുടെ ഹൃദയഭാഗങ്ങളില്‍ അന്തിയുറങ്ങുമ്പോള്, വടിവൊത്ത ഖദറുമിട്ടു മട്ടുപ്പാവുകളില്‍ അന്തിയുറങ്ങുന്നവന്റെ സ്വപ്നങ്ങളില്‍ പോലും എത്താന്‍ ഗാന്ധിക്കിഷ്ടമില്ലായെന്നു ഞാന്‍ വിശ്വസിക്കുന്നു.
അഴിമതിക്കും കൈക്കൂലിക്കും അധികാരക്കച്ചവടത്തിനും സാക്ഷിയായ വടിവൊത്ത താളുകളേക്കാള്‍, സാധാരണക്കാരന്റെ കൈകളിലെ വിയര്‍പ്പും ചെളിയും പുരണ്ട് അവന്റെ മടിശീലയില്‍ തിരുകിയിരിക്കുന്ന യഥാര്‍ത്ഥ ഇന്ത്യന്‍ കറന്‍സികളില്‍ ജീവിക്കുവാനാണ് ഗാന്ധിക്കിഷ്ടമെന്നു ഞാന്‍ വിശ്വസിക്കുന്നു.
സന്ദീപ് എസ്. നായര്‍
കോട്ടയം
ഈ അവതാരങ്ങള്‍ക്ക് നിയന്ത്രണം വേണ്ടേ?
ഈ അവതാരങ്ങള്‍ക്കു നിയന്ത്രണം വേണ്ടേ? അന്തിത്തിരിവയ്ക്കുന്ന നേരം മുതല്‍ നമ്മുടെ ടിവികളില്‍ സീരിയല്‍ അവതാരങ്ങളുടെ പുറപ്പാടു തുടങ്ങുകയായി.
കുശുമ്പ്, കുന്നായ്മ, പാരവയ്പ്പ്, മദ്യപാനം, തമ്മില്‍ തല്ല്, പരപുരുഷ/സ്ത്രീ ഗമനം എന്നുവേണ്ട സകലമാന ദുര്ന്നടപ്പുകളുമായി ചന്ദനക്കുറിയിട്ട ഒരുപറ്റം അവതാരങ്ങള്‍ നമ്മുടെ മുന്നില്‍ അവതരിക്കുന്നു.
അമ്പലങ്ങള്ക്കുള്ളില്പ്പോലും ഇവര്‍ തമ്മില്‍ പോരാടുന്നു. ഇവിടുത്തെ ഹിന്ദുക്കള്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ചമഞ്ഞൊരുങ്ങി ഇത്തരം വേണ്ടാതീനങ്ങള് കാണിച്ചു നടക്കല്‍ മാത്രമാണ് പരിപാടി എന്ന് തോന്നും ഇതൊക്കെ കണ്ടാല്‍.
കുടുംബാന്തരീക്ഷം മലീമസമാക്കുന്ന ഇതിനൊരു അറുതി വേണ്ടേ?
ജയദേവന് എം.എസ്,
കോതനല്ലൂര്‍
പാവം കേരള പോലീസ്
ആഭ്യന്തര വകുപ്പു കയ്യാളുന്ന മുഖ്യമന്ത്രിയുടെ അനുയായികളുടെ അടികൊള്ളേണ്ട ഗതികേടിലാണിപ്പോള്‍ കേരള പോലീസ്! പോലീസിലും പട്ടാളത്തിലുമൊക്കെ ജോലിചെയ്യുന്നവരിലേറെയും സേവനതാല്പ്പര്യംകൊണ്ടൊന്നുമല്ല, കുടുംബം പോറ്റാനാണ്. ഉദരംനിമിത്തം ബഹുകൃതവേഷം എന്നു കേട്ടിട്ടില്ലെ. അതെ, ജീവിക്കാന്‍ വേണ്ടിയാണത്.
എ.ശ്രീധരന്,
വരവൂര്‍, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: