തിരുവനന്തപുരം: നാല്പതു ശതമാനത്തിനുമേല്‍ അംഗപരിമിതനായ അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസറെ സ്ഥാനക്കയറ്റം നല്കി പത്തനംതിട്ട ജില്ലയില്‍ നിയമിച്ചതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് വിശദീകരണം തേടി.
പട്ടികജാതി-പട്ടികവര്‍ഗ സെക്രട്ടറി ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന് ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവിട്ടു. കേസ് നവംബര്‍ ഒന്നിന് പരിഗണിക്കും.
35 വര്‍ഷം സര്‍വീസുള്ള തിരുവനന്തപുരം അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസറായ എം. അബ്ദുള്ളകുഞ്ഞിനെയാണ് സ്ഥലംമാറ്റിയത്.
ഒരു വര്‍ഷവും ഒന്‍പത് മാസവും മാത്രമാണ് അദ്ദേഹത്തിന് സര്‍വീസുള്ളത്. ഭിന്നശേഷിക്കാരെനെ സ്ഥലംമാറ്റി പകരം നിയമിച്ചത് തിരുവനന്തപുരം സ്വദേശിയെയാണ്. വാക്കിംഗ് സ്റ്റിക്ക് കൂടാതെ തനിക്ക് നടക്കാനാകില്ലെന്ന് പരാതിക്കാരന് അറിയിച്ചു. അദ്ദേഹത്തിന് രോഗിയായ ഭാര്യയും ഒരു മകളും മാത്രമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: