ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനകളെ സംരക്ഷിക്കുന്നതിനുവേണ്ടി കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെയും വിവിധ ഹൈന്ദവസംഘടനകളുടെയുടെ നേതൃത്വത്തില്‍ ഏഴരപ്പൊന്നാന രക്ഷാസംഗമം നടത്തി. ഒരു ലക്ഷം പേര് ഒപ്പിട്ട ഭീമ ഹര്‍ജി ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും നല്കാന് സംഗമം തീരുമാനിച്ചു.
ക്ഷേത്രതന്ത്രി ഏഴരപ്പൊന്നാനകള്‍ക്ക് കേടുപാടുകള്‍ ഉണ്ടന്ന് ദേവസ്വം കമ്മീഷണര്‍ എ .എസ്.പി. കുറുപ്പിനു നല്കിയ കത്തിനെ തുടര്‍ന്നാണ് അറ്റകുറ്റപ്പണി വേണമെന്നു തീരുമാനമായത്.
ഏഴരപ്പൊന്നാനകള്‍ക്ക് എന്തെങ്കിലും അറ്റകുറ്റപ്പണികള്‍ വേണമെങ്കില്‍ തന്ത്രി ആദ്യം ദേവസ്വംബോര്‍ഡിനെയാണ് അറിയിക്കേണ്ടിയിരുന്നത്. തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന മേജര്‍ ക്ഷേത്രങ്ങളില്‍ നടപ്പിലാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ പദ്ധതികളുടെ മേല്‍നോട്ട ചുമതല മാത്രമാണ് അഡ്വ.കമ്മീഷണര്‍ക്കുള്ളത്. ദേവസ്വം ബോര്‍ഡ് ഭക്തജനങ്ങളെക്കൂടി വിശ്വാസത്തിലെടുത്ത് ദേവപ്രശ്നം നടത്തി ദേവഹിതമറിഞ്ഞത്, ശാസ്ത്രവിധിപ്രകാരം ഏഴരപ്പൊന്നാനകള്‍ക്ക് എന്തെങ്കിലും കേടുപാടുകള്‍ ഉണ്ടങ്കില്‍ പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അയ്യപ്പാ സേവാസമാജം ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ് രക്ഷാസംഗമം ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി പി.എന്‍ ഗോപാലകൃഷ്ണന്, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.എസ് നാരായണന്, എസ്എന്‍ഡിപി മേഖല കണ്‍വീനര്‍ കെ.പി.സന്തോഷ്,മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പുഷ്പലത, അനീഷ് .വി.നാഥ്, ഗണേഷ് ഏറ്റുമാനൂര്‍, മാരിയമ്മന്‍ കോവില്‍ ട്രസ്റ്റിനു വേണ്ടി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: