കോലഴി: വരടിയം , കൊട്ടേക്കാട് മേഖലകളില്‍ വ്യാപകമായി മദ്യവും, മയക്കുമരുന്നും വില്‍പ്പന നടത്തിവന്ന വനിതയുള്‍പ്പെടെയുള്ള മൂന്ന് പേര് കോലഴി എക്സൈസ് സംഘം നടത്തിയ അന്വേഷണത്തില്‍ പിടിയിലായി.
കഞ്ചാവ് കടത്തിനുപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു .വരടിയം – മൈലാകുളം സ്വദേശിനി തടത്തില്‍ പ്രസീത(45 ) ,ഇവരുടെ മകന് പ്രശാന്ത് (21 ),പൊങ്ങണംകാട് സ്വദേശി സുജിത്ത് (24 ) എന്നിവരെയാണ് ഒന്നര ലിറ്റര്‍ മദ്യവും,മുപ്പത് പൊതി കഞ്ചാവുമായി കോലഴി എക്സൈസ് ഇന്‍സ്പെക്ടര്‍ എ.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ , അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നിവരായിരുന്നു ഇവരുടെ ഇരകള്‍ . പ്രസീത ബാര്‍ എന്ന പേരില്‍ കുപ്രസിദ്ധി നേടിയ ഇവരുടെ മൈലാംകുളത്തെ വീട്ടിലാണ് ലഹരി കച്ചവടം നടന്നു വന്നിരുന്നത് .
കോലഴി എക്സൈസ് സംഘം കഴിഞ്ഞ മാസവും ഇവരെ മുപ്പതു പൊതി കഞ്ചാവുമായി പിടികൂടിയിരുന്നു. പരിസരവാസികള്‍ക്ക് ഭീഷണിയായി അധോലോക സംഘങ്ങള്‍ ഇവരുടെ വീട്ടില്‍ തമ്പടിക്കാറുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട് .രണ്ടാഴ്ച്ചയായി ഈ വീടും, പരിസരവും എക്സൈസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു . അസി : എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. വി .ബാബു , പ്രിവന്റീവ് ഓഫീസര്‍മാരായ എ.ബി .പ്രസാദ് ,ടി. കെ . സുരേഷ്കുമാര്‍ ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.എസ് .സജി ,ഡിക്സണ്‍ വി ഡേവിസ് ,പി . പി .കൃഷ്ണകുമാര്‍ ,സി.എല്‍ .ജെയിന് ,എ.ആര് . നിഖില്‍ ,വി .എം .ഹരീഷ് ,വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. കെ . സതി ,എ .കെ..ദുര്‍ഗ്ഗ ,ഡ്രൈവര്‍ .പി.എസ്. സിജന് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രസീതയെ (45 )റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: