കോട്ടയം: പോലീസിനെ ആക്രമിച്ചതിനും സ്റ്റേഷനുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതുമായ കേസുകളില്‍ പ്രതികളായ സിപിഎം- എസ്എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ ജില്ലയിലെ പോലീസ് നിസാഹയവസ്ഥയില്‍. പിണറായി വിജയന് അധികാരത്തിലേറിയ നാള് മുതല്‍ ജില്ലയിലെ പോലീസുകാര്‍ സിപിഎമ്മിന്റെ ഗുണ്ടായിസത്തിനു മുമ്പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയാണ്.പോലീസ് സ്റ്റേഷന് ആക്രമണങ്ങളും എസ്ഐയെ അടക്കം പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സംഭവങ്ങളും നിരവധിയാണ്.ഈ ആക്രമണത്തില്‍ പ്രതികളായ സിപിഎം,ഡിവൈഎഫ്ഐ,എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതിനോ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
ജില്ലയില്‍ മൂന്ന് പോലീസ് സ്റ്റേഷന് അടിച്ചു തകര്‍ത്തു.മേലുകാവ്,പൊന്‍കുന്നം,വാകത്താനം എന്നീ പോലീസ് സ്റ്റേഷനുകളാണ് സിപിഎം കാര്‍ അടിച്ചു തകര്‍ത്തത്.പൊന്‍കുന്നത്തും വാകത്താനത്തും പോലീസ് സ്റ്റേഷന് ആക്രമിക്കുക മാത്രമല്ല പോലീസുകാരെയും ആക്രമിച്ചു.വാകത്താനത്ത് ആക്രമണത്തിന് ഇരയായ പോലീസുകാരന് സ്റ്റേഷനില്‍ നിന്നും ഭയന്നോടുകയും ചെയ്യ്തു.പരാതി പറഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ മേലുദ്യോഗസ്ഥരും സിപിഎം നേതാക്കളും ഭീഷണിപ്പെടുത്തി.സിപിഎം ആക്രമത്തില്‍ രക്ഷതേടി വാകത്താനം പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ ദളിതു യുവാക്കളെ സ്റ്റേഷനില്‍ കയറി ക്രൂരമായി മര്‍ദിച്ചു.ഇതു തടയാന്‍ ശ്രമിച്ച പോലീസുകാരനെയാണ് ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്.പോലീസ് സ്റ്റേഷന് അടിച്ചു തകര്‍ത്ത സിപിഎം കാര്‍ ഞാലിയാകുഴിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുപൊന്കുന്നം പോലീസ് സ്റ്റേഷന് അടിച്ചു തകര്‍ത്ത ഡിവൈഎഫ്ഐ കാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി.
പ്രതിയുടെ സെല്‍ഫി
പോലീസ് തൊപ്പി വച്ച്
ഒട്ടേറെ ആക്രമണ കേസിലെ പ്രതിയുടെ സെല്‍ഫി സ്റ്റേഷനില്‍ എസ്ഐ യുടെ തൊപ്പി വച്ച്.കൊലക്കേസടക്കം 18 ഓളം കേസിലെ പ്രതിയും എസ്എഫ്ഐ നേതാവുമായ അമ്പിളി എന്ന മിഥുന് ആണ് കുമരകം പോലീസ് സ്റ്റേഷനില്‍ എസ്ഐ യുടെ തൊപ്പി വച്ചു സെല്‍ഫി എടുത്തു സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.സംഭവം വിവാദമായതോടെ കേസെടുത്ത പോലീസ് അമ്പിളിയെ ഇതുവരെ അറസ്റ്റ് ചെയ്യ്തില്ല.സംഭവ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായി.മുഖം രക്ഷിക്കാന്‍ അമ്പിളിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ നാളുകള്‍ക്കുള്ളില്‍ അമ്പിളിയെ തിരിച്ചെടുത്തു. സ്ഥലം മാറ്റം നല്കി സസ്പെന്‍ഷനിലായിരുന്ന പോലീസുകാരെയും പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം തിരിച്ചെടുത്തു.
പോലീസില്‍ അതൃപ്തി പുകയുന്നു
പോലീസ് സ്റ്റേഷന് ആക്രമണത്തിലും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലും കുറ്റക്കാരായ സിപിഎം,ഡിവൈഎഫ്ഐ ക്കാര്‍ക്കെതിരെ നടപടി ഉണ്ടാകാത്തതില്‍ പോലീസില്‍ അതൃപ്തി പുകയുകയാണ്.അതുമാത്രമല്ല പ്രതി പോലീസ് തൊപ്പി വച്ചു സെല്‍ഫി എടുത്ത സംഭവത്തില്‍ നിരപരാധികളായ പോലീസ് ഉദ്യോഗസ്ഥരെ ബലിയാടാക്കിതാണെന്ന വികാരമാണ് പൊതുവെ പോലീസിനുള്ളില്‍.സംഘപരിവാര്‍ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതി അമ്പിളിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ബിജെപി നേതാക്കള്‍ വെസ്റ്റ് പോലീസ് സ്റ്റേഷന് ഉപരോധിച്ചതിനെ തുടര്‍ന്നാണ് അമ്പിളിയുടെ അറസ്റ്റ് നാടകം പോലീസ് നടത്തിയത്.ഈ നാടകത്തിനൊടുവിലാണ് തൊപ്പി സെല്‍ഫി.
എസ്ഐയെ അടിച്ച്
ഓടയിലിട്ടു
കോട്ടയം: നാട്ടകം പോളീടെക്നിക്കല്‍ കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഉണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ എസ്ഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ എസ്എഫ്ഐ ക്കാര് ക്രൂരമായി മര്‍ദിച്ചു.ചിങ്ങവനം എസ്ഐ അടിച്ചു ഓടയിലിട്ടു.എസ്ഐ യെ രക്ഷിക്കാന്‍ എത്തിയ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ എസ്എഫ്ഐ ക്കാര് പൊതിരെ തല്ലി.ഈ സംഭവത്തിലും ആരേയും അറസ്റ്റ് ചെയ്യ്തിട്ടില്ല.സംഭവങ്ങള്‍ മാദ്ധ്യമ വാര്‍ത്തയാകുമ്പോള്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും എന്ന സ്ഥിരം പല്ലവികള്‍ പോലീസ് ഉരുവിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: