മുംബൈ: ഫുട്ബോളില്‍ ഇംഗ്ലണ്ട് ജൂനിയര്‍ ടീമുകള്‍ക്ക് ഈ വര്‍ഷം നേട്ടങ്ങളുടെ സുവര്കാലമാണ്. അണ്ടര്‍- 20 ലോകകപ്പ് നേടിയ അവര്‍ അണ്ടര്‍-19 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വിജയശ്രീലാളിതരായി.
അണ്ടര്‍ – 17 യൂറോയില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ അവര്‍ അണ്ടര്‍ -21 യൂറോയുടെ സെമിയിലുമെത്തി. വിജയപരമ്പര തുടരുന്ന അവര്‍ അണ്ടര്‍ -17 ലോകകപ്പില്‍ കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയില്‍ കളിക്കാനിറങ്ങുന്നത്.
രണ്ടു തവണ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതാണ് അണ്ടര്‍-17 ലോകകപ്പില്‍ ഇതുവരെയുളള അവരുടെ മികച്ച പ്രകടനം. ഇത്തവണ കിരീടം സ്വന്തമാക്കണമെന്ന ദൃഢ നിശ്ചയത്തോടെയാണവര് കളിക്കളിത്തിലിറങ്ങുന്നത്.
ഗ്രൂപ്പ് എഫിലാണ് ഇംഗ്ലണ്ട് മത്സരിക്കുന്നത്. ദക്ഷിണ അമേരിക്കന്‍ രണ്ടാംസ്ഥാനക്കാരായ ചിലി, കോണ്‍കാകാഫ് ജേതാക്കള്‍ മെക്സിക്കോ, ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാക്ക് എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍. കൊല്‍ക്കത്തയിലാണ് ഗ്രൂപ്പ് എഫ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
ഏറ്റവും മികച്ച കളിക്കാരനായ ജാഡന്‍ സഞ്ചുവിന്റെ അഭാവത്തില്‍ റിയാന്‍ ബ്രൂസ്റ്റര്‍, എഞ്ചല്‍ ഗോമസ് , ഫില്‍ ഫോഡന് എന്നിവരിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ.
ബൊറൂസിയ ഡോര്‍ട്ട്മുണ്ട് താരമായ സഞ്ചുവിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചേക്കും. ബ്രസീലിന്റെ വിനീഷ്യസിനെപ്പോലെ പ്രതിഭാധനനായ കളിക്കാരനാണ് സഞ്ചു. അണ്ടര്‍ -17 യൂറോയില്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട താരമാണ് സഞ്ചു.
സഞ്ചുവിനെ ലോകകപ്പിനായി വിട്ടുകൊടുക്കാന്‍ ബൊറൂസിയ തയ്യാറല്ലെന്ന് ബ്രീട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: