ഇരിട്ടി: പായം പഞ്ചായത്തില്‍ നടപ്പാക്കിയ കരനെല്‍കൃഷി സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പായം പഞ്ചായത്തിലെ വട്ട്യറയില്‍ നടന്നു വരുന്ന കരനെല്‍കൃഷി കൊയ്ത്തുത്സവത്തില്‍ പങ്കെടുത്ത്സംസാരിക്കുകയായിരുന്നു മന്ത്രി. പാടശേഖരത്തോടൊപ്പം കരനെല്‍കൃഷിയും വ്യാപിപ്പിച്ചാല്‍ മാത്രമേ കേരളം ലക്ഷ്യമിടുന്ന അഞ്ച് ലക്ഷം ഹെക്ടര്‍ നെല്‍കൃഷി എന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ കഴിയുകയുള്ളൂ. കുടുംബശ്രീകള്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ക്ക് ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരളം മുഴുവന്‍ ഗ്രാമച്ചന്തകള്‍ സ്ഥാപിക്കാനുള്ള ശ്രമവും നടത്തി വരുന്നതായി മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് എന്‍.ടി.റോസമ്മ, ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് എന്‍.അശോകന്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഓമന, കൃഷി അസി. ഡയറക്ടര്‍ വി.ലത, ജില്ലാ പാന്കായത്തംഗം തോമസ് വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് വി.സാവിത്രി, കെ.മോഹനന്, വി.കെ.പ്രേമരാജന്‍, പവിത്രന് കരിപ്പായി, കെ.കുഞ്ഞികൃഷ്ണന്, അജയന് പായം, പായം ബാബുരാജ്, കെ.പി.കുഞ്ഞികൃഷ്ണന്, കൃഷി ഓഫീസര്‍ കെ.വി.ഷീന തുടങ്ങിയവര്‍ സംസാരിച്ചു.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ 118 ജെഎംജി ഗ്രൂപ്പുകള്‍ പായം പഞ്ചായത്തിലെ 238 ഏക്കര്‍ സ്ഥലത്താണ് കരനെല്‍ കൃഷി നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: