കട്ടപ്പന: കേരളം ഇന്ന് നേരിടുന്നത് കമ്മ്യൂണിസം, ഇസ്ളാമിക ഭീകരവാദം, മതപരിവര്‍ത്തനം എന്നീ മൂന്ന് ദോഷങ്ങളാണെന്ന് വിശ്വഹ
ിന്ദു പരിഷത്ത് സംസ്ഥാന ജന.സെക്രട്ടറി വി. മോഹനന്. കട്ടപ്പനയില്‍ രാഷ്ട്രീയ സ്വയംസേവക സംഘം വിജയദശമി പഥസഞ്ചലനത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്ത്യന്‍ മതപരിവര്‍ത്തനം, ഇസ്ളാമിക ഭീകരവാദം, കമ്മ്യൂണിസ്റ്റ് ഫാസിസം എന്നിവയ്ക്കെതിരെ ഹിന്ദുസമൂഹം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജനസംഖ്യാവര്‍ദ്ധനവില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഇസ്ളാമിക ശക്തികള്‍ കേരളത്തെ തീവ്രവാദത്തിന്റെ കേന്ദ്രമാക്കാന്‍ ശ്രമിക്കുന്നു. ശ്രീനാരായണ ഗുരുദേവനെ കമ്മ്യൂണിസ്റ്റുകാര്‍ കുരിശിലേറ്റുമ്പോഴും ഹിന്ദുക്കള്‍ പ്രതികരിക്കാതിരിക്കുന്നു. ഈ ത്രിദോഷളില് നിന്ന് ഹിന്ദുവിനെ രക്ഷിക്കുവാന്‍ ആര്‍എസ്എസിന് മാത്രമേ കഴിയുകയുളളു എന്ന് മനസിലായ ഇടതുപക്ഷം വോട്ടിന് വേണ്ടി കേരളത്തില്‍ അക്രമണം നടത്തുകയാണ്.
ഭാരതം മാറ്റത്തിന്റെ പാതയിലാണ്. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടമാണിന്ന് രാജ്യം ഭരിക്കുന്നത്. ലോകം ഇന്ന് ഭാരതത്തിലേയ്ക്ക് ഉറ്റുനോക്കുകയാണ്. സംഘത്തിലൂടെ വളര്‍ന്നുവന്നവര്‍ രാജ്യം ഭരിക്കുന്നത് എല്ലാ സ്വയംസേവകര്‍ക്കും കരുത്തുപകരുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു.
എം. പി. ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹ് പി. വി. ബിജു നഗര്‍ കാര്യവാഹ് റ്റി. ആര്. ബിജു എന്നിവര്‍ സംസാരിച്ചു. കട്ടപ്പന പേഴുംകവലയില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനം വെളളയാംകുടി സരസ്വതി വിദ്യാപീഠത്തില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: