തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, പരാതി പരിഹാരം എന്നിവ വേഗത്തിലാക്കുന്നത് ലക്ഷ്യമിട്ട് പഞ്ചായത്തുതലങ്ങളില്‍ നിയോഗിക്കുന്ന പോലീസിന്റെ വനിതാ ബീറ്റ് ഓഫീസര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
എല്ലാ ചൊവ്വാഴ്ചയും രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ വനിതാ പോലീസ് ഓഫീസര്‍, പഞ്ചായത്ത് ആസ്ഥാനത്തോ പഞ്ചായത്ത് അധികൃതരുമായി ആലോചിച്ച് നിര്‍ദ്ദേശിക്കുന്ന സ്ഥലത്തോ പരാതികള്‍ സ്വീകരിക്കും. സ്ത്രീകളില്‍ നിന്നും കുട്ടികളില്‍ നിന്നും മാത്രമേ മാത്രമേ വനിതാ ബീറ്റ്ഓഫീസര്‍ പരാതികള്‍ സ്വീകരിക്കൂ. പരാതികള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി കഴിയുന്നത്ര പരാതികള്‍ക്ക് അവിടെവച്ചു തന്നെ പരിഹാരം കാണാന്‍ ശ്രമിക്കണം.
നേരിട്ട് കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളെപ്പറ്റി സൂചനയുണ്ടെങ്കില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെട്ട എസ്ഐമാര്‍ക്ക് നല്‍കണം. പരാതിക്കാര്‍ക്ക് ആവശ്യമായ നിയമപരമായ അവബോധവും സഹായവും നല്‍കണം. പോലീസ് പരിഹരിക്കേണ്ടതല്ലാത്ത പരാതികളില്‍ പരിഹാരം കാണുവാന്‍ ആരെ, എങ്ങനെ സമീപിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും നല്‍കണം.
കേസുകളും പരാതികളുമായും ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ പുറത്തുപറയരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ സര്‍ക്കുലറില്‍ പറയുന്നു. സ്വത്തുതര്‍ക്കം, സാമ്പത്തിക ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളില്‍ ഇപെടരുതെന്നും നിര്‍ദേശിക്കുന്നു.
പഞ്ചായത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരുടെയും സ്ത്രീകളുടെയും വിവരം ശേഖരിക്കണം. വാര്‍ഡ്, പഞ്ചായത്ത് അംഗങ്ങളുടെ സഹായത്തോടെ ഇവര്‍ക്ക് ആവശ്യമായ പരിരക്ഷ ഉറപ്പുവരുത്തണം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും മേല്‍നോട്ടവും എല്ലാ എസ് എച്ച് ഒ മാരും മറ്റ് മേലുദ്യോഗസ്ഥരും നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: