ന്യൂദല്‍ഹി: കഴിഞ്ഞ മാസം കോണ്‍ഗ്രസി ല്‍ നിന്നു പുറത്തു വന്ന മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ പുതിയ പാര്‍ട്ടി രൂപീകരിച്ചു, മഹാരാഷ്ട്ര സ്വാഭിമാന്‍ പാര്‍ട്ടി. ഏറെക്കാലം ശിവസേനയിലും പിന്നീട് 12 വര്‍ഷക്കാലം കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച റാണെ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍, പുതിയ പാര്‍ട്ടിയുണ്ടാക്കി ഒറ്റയ്ക്കു നീങ്ങാനാണ് തീരുമാനം.
റാണെയുടെ പാര്‍ട്ടി ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ശിവസേന- ബിജെപി സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തിലിരുന്ന ഘട്ടത്തി ല്‍, 1999ല്‍ റാണെ മുഖ്യമന്ത്രിയായിരുന്നു. 2005 ലാണ് കോ ണ്‍ഗ്രസില്‍ ചേ ര്‍ന്നത്.
ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളുമായി റാണെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, റാണെ ബിജെപിയിലേക്കു ക്ഷണിക്കുന്നതില്‍ മഹാരാഷ്ട്രയിലെ പാര്‍ട്ടി ഘടകം താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് സൂചന. ഇതോടെ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയുടെ ഭാഗമാകാന്‍ റാണെ തീരുമാനിച്ചു. റാണെയുടെ ജില്ലയായ സിന്ധുദര്ഗയിലടക്കം പുതിയ പാര്‍ട്ടിക്ക് സ്വീകാര്യത ലഭിക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: