ന്യൂദല്‍ഹി: മ്യാന്മര്, ബംഗ്ലാദേശ് അതിര്‍ത്തികളില്‍ ഇന്ത്യ പുതിയ രണ്ട് ഇമിഗ്രേഷന്‍ ചെക് പോസ്റ്റുകള്‍ തുറന്നു. മിസോറാമിലെ ലാംഗ്തലായ്, ലംഗ്ലെയ് ജില്ലകളിലാണ് പോസ്റ്റുകള്‍ തുറന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗസറ്റില്‍ നല്കിയ വിജ്ഞാപനത്തില്‍ പറയുന്നു. റോഹിങ്ക്യന്‍ അനധികൃത കുടിയേറ്റം ശക്തമായ സാഹചര്യത്തിലാണ് പോസ്റ്റുകള്‍ തുറന്നതെന്ന് ശ്രദ്ധേയമാണ്.
മ്യാന്മറില് നിന്ന് ശരിയായ രേഖകളുമായി ഇന്ത്യയിലെത്തുന്നവര്‍ക്കും തിരിച്ചു യാത്ര ചെയ്യുന്നവര്‍ക്കുമാണ് മിസോറാമിലെ ലാംഗ്തലായി ജില്ലയില്‍ തുറന്നിരിക്കുന്ന സൊറിന്‍പുയ് ചെക്പോസ്റ്റ്. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേയ്ക്കും തിരിച്ചുമുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനായാണ് ലംഗ്ലെയ് ജില്ലയിലെ കവര്പുച്ച് പോസ്റ്റ് എന്ന് കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു വിജ്ഞാപനത്തില്‍ പറയുന്നു.
കലാഡന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് നടപ്പാക്കുകയെന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയില്‍ മിസോറാമിലെ സൊറിന്പുയില് ചെക്ക് പോസ്റ്റ് തുറന്നത്. കൊല്‍ക്കത്തയേയും മ്യാന്മറിലെ സിറ്റ്വെയേയും കടല്‍മാര്‍ഗം ബന്ധിപ്പിക്കുന്ന പദ്ധതിയാണ് 287 കിലോമീറ്റര്‍ നീളമുള്ള കലാഡന്‍ നദി വഴിയുള്ള ഗതാഗത പദ്ധതി.
നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറാം സംസ്ഥാനങ്ങളിലായി 1,643 കിലോമീറ്റര്‍ അതിര്‍ത്തിയാണ് മ്യാന്മറുമായി ഇന്ത്യ പങ്കിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: