പാരീസ്: ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി ഫ്രാന്‍സില്‍ വീണ്ടും കത്തിയാക്രമണം. ജനക്കൂട്ടത്തിേേലക്കു പാഞ്ഞെത്തിയ അക്രമി രണ്ടു പേരെ കുത്തിക്കൊന്നു. സൈനികര്‍ പിന്നീട് അക്രമിയെ വെടിവെച്ചു കൊന്നു. തുറമുഖ നഗരമായ മാര്സെല്ലെയിലെ പ്രധാന റെസിയില്വെ സ്റ്റേഷനിലാണ് സംഭവം.
ഇസ്ലാമിക ഭീകരാക്രമണാണെന്നു സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നു പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ജനങ്ങള്‍ക്കു നേരേ കത്തി വീശുമ്പോള്‍ അള്ളാഹു അക്ബര്‍ എന്ന് അക്രമി ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ നല്കുന്ന സൂചനയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: