ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ പത്ത് വയസുകാരനും കൗമാരക്കാരിയും കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് സെക്ടറില്‍ ഇന്ന് രാവിലെയാണ് വെടിവയ്പുണ്ടായത്. ഇസ്രാര്‍ അഹമ്മദ്, ജാസ്മിന് അക്തര്‍ എന്നിവരാണ് മരിച്ചത്.
നിയന്ത്രണ രേഖയിലെ സൈനികപോസ്റ്റുകള്ക്കും അതിര്‍ത്തി ഗ്രാമങ്ങള്‍ക്കും നേരെ രാവിലെ 6.30ഓടെ പാക്കിസ്ഥാന് റേഞ്ചര്‍മാര്‍ പ്രകോപനമില്ലാതെ ഷെല്ലുകള്‍ പ്രയോഗിക്കുകയും വെടിവയ്പ് നടത്തുകയുമായിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. തുടര്‍ന്ന് രൂക്ഷമായ വെടിവയ്പാണുണ്ടായത്. ഒടുവില്‍ പാകിസ്ഥാന് റേഞ്ചര്‍മാര്‍ പിന്മാറുകയായിരുന്നു.
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാക്കിസ്ഥാന് നിരന്തരം തുടരുന്ന സ്ഥിതിവിശേഷമാണുള്ളത്. സപ്തംബര്‍ 24ന് പൂഞ്ചിലേയും ഭീംഭെറിലേയും സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതില്‍ രണ്ട് ജവാന്മാര്ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: