റായ്പൂര്‍: രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കെതിരെ വീണ്ടും ആര്‍എസ്എസ്. മ്യാന്മറിലെ സൈനിക നടപടികളേത്തുടര്‍ന്ന് മറ്റിടങ്ങളില്‍ അഭയം തേടേണ്ടി വന്നവരാണ് രോഹിങ്ക്യകള്‍ എന്നും അവരെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കരുതെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തിനു ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
മ്യാന്മറില് നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് എത്തിയവരാണ് രോഹിങ്ക്യകള്‍ എന്നു പറഞ്ഞ ജോഷി നിരവധി ഹിന്ദുക്കള്‍ അവിടെ കൊല്ലപ്പെട്ടിരുന്നുവെന്നും പറഞ്ഞു. രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ജമ്മുകശ്മീരിലും എത്തിയിട്ടുണ്ടെന്നും ഇവിടെ തങ്ങള്‍ക്ക് സൗകര്യമൊരുക്കണമെന്നാണ് അവരുടെ ആവശ്യമെന്നും അത് അംഗീകരിക്കാനാവില്ലെന്നും ജോഷി വ്യക്തമാക്കി.
രോഹിങ്ക്യന്‍ അഭയാര്‍ഥികളോട് മനുഷ്യത്വപരമായി പെരുമാറണമെന്ന് പറയുന്നവര്‍ സ്വന്തം രാജ്യത്തെ ജനങ്ങളുടെ സുരക്ഷയേക്കുറിച്ച് എന്തുകൊണ്ടാണ് ഓര്‍ക്കാത്തതെന്നും രോഹിങ്ക്യന്‍ അഭയാര്‍ഥികളെ അതിഥികളായി കാണണമോയെന്നും ഭയ്യാജി ജോഷി ചോദിച്ചു. വിദേശങ്ങളില്‍ നിന്നുള്ളവരെ നിശ്ചിത കാലയളവിനു ശേഷം തങ്ങളുടെ രാജ്യത്തു തുടരാന്‍, ഒരു ഭരണകൂടവും അനുവദിക്കില്ലെന്നുള്ള കാര്യം ഏവരും ഓര്‍ക്കണമെന്നും ഇന്ത്യയില്‍ ഇത്തരം നടപടികള്‍ക്കെതിരെ ചോദിക്കാനും പറയാനും ആരുമില്ലെന്ന് ധരിക്കരുതെന്നും ഭയ്യാജി ജോഷി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തേക്ക് എത്തിയ അനധികൃത കുടിയേറ്റക്കാരാണ് രോഹിങ്ക്യകള്‍ എന്നും ഇവര്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗോസംരക്ഷണത്തെ മതവുമായി ബന്ധിപ്പിക്കുന്നത് തെറ്റായ പ്രവണതയാണെന്നും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗം മാത്രമാണ് ഇതെന്നും പറഞ്ഞാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: