കാസര്‍കോട്: ജന രക്ഷയാത്രയുടെ ഉദ്ഘാടനത്തിന് മുമ്പ് തന്നെ സിപിഎം അസഹിഷ്ണുത. രാവിലെ പ്രവര്‍ത്തകരുമായി കാസര്‍കോട് നിന്ന് പയ്യന്നൂരിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് നേരെ വ്യാപക കല്ലേറ്. പി.കരുണാകരന് എം പി യുടെ വീടിനടുത്ത് നീലേശ്വരം പള്ളിക്കര മേല്‍പ്പാലത്തിന് സമീപം വെച്ചാണ് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി നീലേശ്വരത്ത് ജനരക്ഷാ യാത്രയുടെ ഒരുക്കങ്ങളിൽ ഏർപ്പെട്ടിരുന്ന ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം നടത്തിയിരുന്നു. ആക്രമണത്തില്‍ മൂന്ന് പേർക്ക് പരുക്കേറ്റു. നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ അലങ്കാര പണികളിൽ ഏർപ്പെട്ടിരുന്ന പ്രവർത്തകരെ 20ഓളം വരുന്ന സിപിഎമ്മുകാർ ആക്രമിക്കുകയായിരുന്നു.
തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി വിജയകുമാർ, നീലേശ്വരം മുനിസിപ്പാലിറ്റി പ്രസിഡന്റ് സുകുമാരൻ, ബിഎംഎസ് മേഖലാ പ്രസിഡന്റ് പി കൃഷ്ണകുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ഒരു ബൈക്കും അക്രമികൾ അടിച്ചു തകർത്തിട്ടുണ്ട്. പരിക്കേറ്റവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരുക്കേറ്റ കൃഷ്ണകുമാർ ഇപ്പോഴും അബോധാവസ്ഥയിലാണ്.
ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാപിച്ച കൊടി തോരണങ്ങളും ഫ്ളക്സ് ബോർഡുകളും കണ്ണൂർ, കാസർകോട് മേഖലകളിൽ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്ഐ നേതാക്കളായ അനൂപ്, പ്രണവ്, സനൂപ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അക്രമം. രാത്രി ഒൻപതേകാലോടെയായിരുന്നു സംഭവം. നേരത്തെ കണ്ണൂരിൽ കല്യാശ്ശേരി മണ്ഡലം സെക്രട്ടറി സജീവനെ സിപിഎമ്മുകാർ ആക്രമിച്ചിരുന്നു.
കുറ്റക്കാർക്കെതിരെ ഉടൻ നടപടി വേണമെന്ന് ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകാന്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: