പയ്യന്നൂര്: ജന രക്ഷായാത്രയിൽ ബിജെപി ഉയർത്തുന്ന രാഷ്ടീയ ചോദ്യങ്ങൾക്ക് സിപിഎം മറുപടി പറയേണ്ടി വരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ജന രക്ഷായാത്രയ്ക്ക് മുന്നോടിയായി നടത്തിയ പത്രസമ്മളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
രാഷ്ട്രീയ ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം പറയാൻ കഴിയാത്തതുകൊണ്ടാണ് പിണറായി സർക്കാറിനെതിരെയുള്ള വിമർശനം കേരളത്തിനെതിരെയുള്ള സംഘപരിവാർ നിലപാടായി ചിത്രീകരിക്കാൻ സിപിഎം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ലൗ ജിഹാദും ഐഎസ് റിക്രൂട്ട്മെൻറ് അടക്കമുള്ള തീവ്രവാദ പ്രവർത്തനവും സജീവമായിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി അത് സമ്മതിക്കാത്തത്.
മത തീവ്രവാദികളുമായി സന്ധി ചെയ്ത സർക്കാറാണിത്. ആർഎസ്എസിനെ ഉയർത്തിക്കാട്ടി മുസ്ലീം മത ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തങ്ങളുടെ വരുതിയിലാക്കാനുമാണ് കേവലം രാഷ്ടീയ ലാഭത്തിനായി സിപിഎമ്മിന്റെ ഗൂഢശ്രമം. പകൽ ഡിവൈഎഫ്ഐയും രാത്രി എസ്ഡിപിഐയും എന്ന നിലയിലാണ് സിപിഎംയുവാക്കളെ രംഗത്തിറക്കിയിട്ടുള്ളതെന്ന് സുരേന്ദ്രന് പറഞ്ഞു.
തീവ്രവാദികളെ സഹായിക്കുന്ന മത മൗലികവാദികളുമായുള്ള കൂട്ടുകെട്ട് സിപിഎമ്മിന്റെ അന്ത്യം കുറിക്കും. പശ്ചിമ ബംഗാളിൽ നിന്ന് പാഠം പഠിക്കാത്തവരാണ് ഇവിടത്തെ സിപിഎമ്മുകാർ. അടുത്ത കാലത്തായി സിപിഎം അക്രങ്ങളിൽ പ്രതികളായിട്ടുള്ളവർ എസ്ഡിപിഎയിൽ നിന്ന് സിപിഎമ്മിൽ എത്തിയവരാണ്.
കേരളത്തിലെ രാഷ്ടീയ പ്രശ്നങ്ങളും സിപിഎം അക്രമവും ഫാസിസവും ജനരക്ഷാ യാത്രയിലൂടെ വെളിയിൽ അറിയും എന്നതാണ് പിണറായിയെയും കൊടിയേരിയേയും വിറളിപ്പിടിപ്പിക്കുന്നത്. യാത്ര അലങ്കോലമാക്കാൻ സിപിഎം ഗൂഢശ്രമങ്ങൾ നടത്തുകയാണ്. പ്രചാരണ സാമഗ്രികൾ നശിപ്പിച്ചും പ്രവർത്തകരെ അക്രമിച്ചും സിപിഎം നടത്തുന്ന നീക്കം അവരുടെ ഭീതി കൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: