കൊച്ചി: കൊച്ചി മെട്രോയുടെ ദീര്ഘിപ്പിച്ച സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന് ഫ്ലാഗ് ഓഫ് ചെയ്തു. പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയാണ് പാത ദീര്‍ഘിപ്പിച്ചത്. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ്സിങ് പുരി മുഖ്യാതിഥിയായി പങ്കെടുത്തു. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ കലൂരിലെ സ്റ്റേഷനില്‍നിന്ന് മെട്രോ ട്രെയിനില്‍ യാത്ര ചെയ്തു.
ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ആലുവയ്ക്കും പാലാരിവട്ടത്തിനുമിടയിലെ 13 കിലോമീറ്റര്‍ പാതയിലെ സര്‍വിസ് ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. മഹാരാജാസ് ഗ്രൗണ്ട് വരെ നീളുമ്പോള്‍ മെട്രോ ഓടുന്ന ദൂരം 18 കിലോമീറ്ററാകും. ഉദ്ഘാടനദിവസം കന്നിയാത്രക്കാര്‍ക്ക് തങ്ങളുടെ കാരിക്കേച്ചറുകള്‍ സ്വന്തമാക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്.എല്‍) അവസരമൊരുക്കിയിട്ടുണ്ട്.
10 കാര്‍ട്ടൂണിസ്റ്റുകളുടെ നേതൃത്വത്തില്‍ ഉച്ചക്ക് 12 മുതല്‍ രണ്ടുവരെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിലാണ് തത്സമയ കാരിക്കേച്ചര്‍ രചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: