കോഴിക്കോട്: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് കേരളത്തെ അപകീര്ത്തിപ്പെടുത്തുകയണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പരിഹാസ്യമാണെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍.
ഇടതു സര്‍ക്കാരിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നത് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് വ്യാഖ്യാനിക്കുന്ന മുഖ്യമന്ത്രി സാക്ഷര കേരളത്തെ അപമാനിക്കുകയാണന്നും അക്രമത്തെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നത് മുഖ്യമന്ത്രിക്ക് ഭൂഷണമല്ലന്നും അദ്ദഹം പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തില്‍ മറ്റുള്ളവരുടെ പങ്ക് തിരയുന്ന മുഖ്യമന്ത്രി സ്വാതന്ത്ര്യ സമരത്തില്‍ മാര്‍ക്സിസ്റ്റുകളുടെ പങ്ക് എന്തെന്ന് വ്യക്തമാക്കണമെന്നും കേരള ഗാന്ധി കേളപ്പനെ ഒറ്റുകൊടുക്കുകയും വധിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്ത പാരമ്പര്യമുള്ളവരാണ് ഇന്ന് സ്വാതന്ത്ര്യ സമരത്തിന്റെ കണക്കെടുപ്പ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ന്യൂനപക്ഷ വര്‍ഗീയതയെ വളര്‍ത്തിയ പാപത്തില്‍ നിന്നും സി പി എമ്മിന് മാറിനില്‍ക്കാനാവില്ലെന്നും കണ്ണൂരില്‍ സമാധാന ശ്രമങ്ങളെയും യോഗ തീരുമാനങ്ങളെയും ലംഘിച്ച് അക്രമം വ്യാപിപ്പിച്ച സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ നിലക്കുനിര്‍ത്താനാണ് മുഖ്യമന്ത്രി ആദ്യം തയാറാവേണ്ടതെന്നും കപട പ്രചാരണങ്ങളില്‍ നിന്ന് മുഖ്യമന്ത്രി സ്വയം മാറി നില്‍ക്കാനുള്ള പക്വത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: